മാലദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌ ,നഷീദ്‌ പ്രസിഡന്‍റ്

പീസിയന്‍

WEBDUNIA|
1978 മുതല്‍ 30 വര്‍ഷം മാലദ്വീപിന്‍റെ ഭരണാധികാരിയാണ്‌ എഴുപത്തിയൊന്നുകാരനായ ഗയൂം. ഒക്‌ടോബര്‍ ഒമ്പതിനു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഗയൂമിന്‌ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. അതുകൊണ്ടാണ് ഒക്ടോബര്‍ 28 ന് വീണ്ടും - രണ്ടാം ഘട്ട- വോട്ടെടുപ്പ് നടന്നത്.

സമാധാനപരമായ ഭരണമാറ്റമാണ്‍` മാറ്റമാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ നഷീദ്‌ പറഞ്ഞു.
നഷീദിന്‍റെ ജയം അംഗീകരിച്ചതായി ഗയൂമും അറിയിച്ചു നഷീദിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ മാല്‍ദിവിയന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെയും അദ്ദേഹം അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ്‌ ഫലം വളരെ സന്തോഷം നല്‍കുന്നുവെന്ന്‌ മാല്‍ദിവിയന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ ഇബ്രാഹിം ഹുസൈന്‍ സകി പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ നാലുവര്‍ഷം മുമ്പ്‌ ഗയൂം പിന്‍വലിച്ചിരുന്നു. അതുകൊണ്ടാണ് ഇക്കുറി ഗയൂമിനെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നഷീദിന് കഴിഞ്ഞത്. മാലിദ്വീപില്‍ നടക്കുന്ന ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് പറയാം.

ഇന്ത്യയിലുള്ള മാലിദ്വീപുകാര്‍ക്കും ഇക്കുറി വോട്ടു ചെയ്യാന്‍ അവസരം കിട്ടി. തിരുവനന്തപുരത്ത് കുമാരപുരത്ത് ഇതിനായി സര്‍ക്കാര്‍ മേല്‍‌നോട്ടത്തില്‍ പോളിംഗ് ബൂത്തും സജ്ജമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :