ബ്രിട്ടാസ്‌ അഥവാ നനഞ്ഞ പടക്കം

ആര്‍. രാജേഷ്‌

WD
എന്തായാലും മാന്യമായ ചോദ്യങ്ങള്‍ ഉര്‍വശി അര്‍ഹിച്ചിരുന്നു. കടന്നാക്രമിക്കാന്‍ മുന്‍പുകിട്ടിയ അവസരങ്ങള്‍ പാഴാക്കിയത്‌ ബ്രിട്ടാസ്‌ തന്നെയല്ലേ. മദനിയുടേയും ഫാരിസ്‌ അബൂബക്കറിന്‍റെയും മുന്നില്‍ കാലുകള്‍ ചേര്‍ത്തുപിടിച്ച്‌ നടുവളച്ചിരുന്നത്‌ പ്രേക്ഷകര്‍ മറന്നിട്ടില്ല. മദനിയുടെ വീട്ടില്‍ അഭിമുഖത്തിനു ചെന്ന്‌ വെണ്ണ പുരട്ടിയ ചോദ്യങ്ങള്‍ എറിഞ്ഞുകൊടുത്ത്‌ രതിസുഖം അനുഭവിക്കുന്നത്‌ ഒട്ടൊരദ്ഭുതത്തോടെ പ്രേക്ഷകര്‍ കണ്ടു. 'ബാപ്പയാണ്‌ ഹീറോ' എന്നു പറഞ്ഞ കൊച്ചു മദനിയെ ബ്രിട്ടാസ്‌ ചേര്‍ത്തുപിടിച്ച്‌ അഭിനന്ദിച്ചു. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ചില ചോദ്യങ്ങളൊക്കെ ഉണ്ടാവുമെന്നു കരുതിയ പ്രേക്ഷകര്‍ക്ക്‌ നിരാശപ്പെടേണ്ടിയുംവന്നു. മദനിയെ വിശുദ്ധനാണെന്നു വാഴ്ത്തി ബ്രിട്ടാസ്‌ മടങ്ങി.

രണ്‍ജി പണിക്കര്‍ മോഡല്‍ തിരക്കഥയില്‍ ഫാരിസ്‌ കത്തിക്കയറിയപ്പോഴും മറുവശത്ത്‌ നല്ല ശമരിയാക്കാരനായി ബ്രിട്ടാസ്‌ ഉണ്ടായിരുന്നു. തന്നെ 'വെറുക്കപ്പെട്ടവന്‍' എനു വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ വെല്ലുവിളിക്കാന്‍ ഫാരിസിന്‌ അവസരം നല്‍കി എന്നതിലപ്പുറം കാര്യമായ റോളൊന്നും ബ്രിട്ടാസിനില്ലായിരുന്നു. പ്രേക്ഷര്‍ക്ക്‌ ന്യായമായും ചില സംശയങ്ങളുണ്ടായിരുന്നു. അതൊന്നും ബ്രിട്ടാസ്‌ ചോദിച്ചു കണ്ടില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്തുക എന്ന ദൗത്യം പക്ഷേ ഭംഗിയായി നിറവേറ്റാനായി.

WEBDUNIA|
ഒരഭിമുഖം എങ്ങനെയാവരുതെന്ന്‌ ബ്രിട്ടാസ്‌ കാട്ടിത്തരുന്നു. മാധ്യമപ്രവര്‍ത്തകന്‍റെ ധിക്കാരത്തിന്‌ വണങ്ങിനില്‍ക്കേണ്ട ഗതികേട്‌ അഭിമുഖത്തിനിരുന്നുകൊടുക്കുന്ന ആള്‍ക്ക്‌ ഉണ്ടാവണമെന്ന്‌ ബ്രിട്ടാസ്‌ ശഠിക്കുന്നില്ല. പക്ഷെ, അങ്ങനെസംഭവിക്കണമെന്ന്‌ മനസിലൊരു മോഹം ഉറങ്ങുന്നുണ്ട്‌. അത് അറിയാതെ പുറത്തു ചാടുന്നതാണ് ഇത്തരം ‘കോപ്രായങ്ങള്‍ക്ക്’ കാരണമാവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :