ബ്രിട്ടാസ്‌ അഥവാ നനഞ്ഞ പടക്കം

ആര്‍. രാജേഷ്‌

PRO
കരണ്‍ ഥാപ്പറിന്‍റെ ഡെവിള്‍സ്‌ അഡ്വക്കേറ്റ്‌ പരിപാടി ഒരിക്കല്‍ കണ്ടവര്‍ കാത്തിരിക്കും അടുത്തതിനായി. അഭിമുഖമിരിക്കുന്ന ആളിന്‍റെ ഗരിമയൊന്നും ഥാപ്പര്‍ പരിഗണിക്കാറില്ല. എന്നാല്‍, മര്യാദയുടെ സീമകള്‍ ലംഘിക്കുന്നതായി പ്രേക്ഷകര്‍ക്ക്‌ തോന്നുകയുമില്ല. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ഥാപ്പര്‍ ചോദിക്കും. ചോദ്യങ്ങള്‍ക്ക്‌ അതിന്‍റേതായ നിലവാരമുണ്ട്‌. ചില പ്രമുഖര്‍ ഥാപ്പറുമായുള്ള അഭിമുഖത്തിനു വിസമ്മതിച്ചിട്ടുമുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പരിപാടി പൂര്‍ണ്ണമാക്കാതെ ഇറങ്ങിപ്പോയിട്ടുമുണ്ട്‌.കൈരളി-പീപ്പിള്‍ ചാനലില്‍ കരണ്‍ ഥാപ്പറിന്‍റെ വ്യാജന്‍ ഇടയ്ക്ക്‌ പ്രത്യക്ഷപ്പെടാറുണ്ട്‌.

കൈരളി ടി.വി. മാനേജിംഗ്‌ എഡിറ്റര്‍ കൂടിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസാണ്‌ ഥാപ്പറിന്‍റെ
മലയാളം പതിപ്പ്‌. പ്രായം, പക്വത, കഴിവ്‌ ഇതൊന്നും അളന്നു കൊണ്ടല്ലാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നു വിശേഷിപ്പിച്ചത്‌. പദവി. അതു മാത്രം! ബ്രിട്ടാസിന്‍റെ പരിപാടി ഒരിക്കല്‍ കണ്ടാല്‍ തുടര്‍ന്നൊരു പരീക്ഷണത്തിന്‌ മുതിരുന്നവര്‍ ചുരുക്കമാവും. ഈ നിലപാടിനെ സാധൂകരിക്കുന്നതാണ്‌ ഓണസമ്മാനമായി ബ്രിട്ടാസ്‌ അവതരിപ്പിച്ചത്‌. നടി ഉര്‍വശിയുമായുള്ള അഭിമുഖം.

WEBDUNIA|
ഓണക്കാലമല്ലേ. പ്രിയപ്പെട്ട നടി ഉര്‍വശിയുമായി അഭിമുഖം എന്നു കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്കും സന്തോഷം. പതിവു പോലെ 'ഏകലവ്യനി'ലെ നരേന്ദ്ര പ്രസാദിന്‍റെ അംഗവിക്ഷേപങ്ങളോടെ ബ്രിട്ടാസ്‌ പരിപാടി ആരംഭിച്ചു. കണ്ണുകളില്‍ അന്വേഷകന്‍റെ ഭാവം ആവാഹിക്കാനുള്ള വൃഥാ ശ്രമവും പ്രേക്ഷകര്‍ കാണുന്നു. പ്രതികരിക്കാത്തവരോട്‌ തോന്ന്യാസം ചോദിക്കാന്‍ തന്‍റേടമൊന്നും വേണ്ടാന്നു ബ്രിട്ടാസിനറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :