പ്രതാപചന്ദ്രനെ ഓര്‍ക്കുമ്പോള്‍

Prathapachandran
WDWD
മൂന്നു വര്‍ഷം അവിടെ തങ്ങിയ അദ്ദേഹം മദ്രാസ് റേഡിയോ നിലയത്തില്‍ ആര്‍ട്ടിസ്റ്റായും അവിടുത്തെ മലയാളികള്‍ അവതരിപ്പിക്കുന്ന അമച്ച്വര്‍ നാടകങ്ങളില്‍ കിട്ടുന്ന വേഷങ്ങളും അഭിനയിച്ച് കഴിഞ്ഞു.

പ്രതാപചന്ദ്രന്‍ ആദ്യം അഭിനയിക്കുന്നത് വിയര്‍പ്പിന്‍റെ വിലയെന്ന സിനിമയിലാണ്. എഴുപതുവയസുകാരനായിട്ടായിരുന്നു അതില്‍ വേഷമിട്ടത്.

അതിനു ശേഷം നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത പ്രതാപചന്ദ്രന്‍ വീണ്ടും കൊല്ലത്തേക്ക് വന്നു. കളിദാസ കലാകേന്ദ്രത്തിന്‍റെ നാടകങ്ങളില്‍ അഭിനയിച്ചു.

നാടകജീവിതം മടുത്തപ്പോള്‍ പ്രതാപന്‍ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് മടങ്ങി . "ആദിശങ്കരാചാര്യന്‍' എന്ന ചിത്രത്തിലാണ് പിനീട് അഭിനയിച്ചത്.

അതിനുശേഷം പ്രതാപചന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ പ്രതാപന്ദ്രന്‍റെ വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രേംനസീറിന്‍റേയും സത്യന്‍റേയും മധുവിന്‍റേയും മറ്റു പല നായകന്മാരുടേയും അച്ഛനായി ധാരാളം ചിത്രങ്ങളില്‍ പ്രതാപന്‍ വേഷമിട്ടു.

ചന്ദ്രികയാണ് ഭാര്യ. മക്കള്‍: അനൂപ്, ദീപക്, പ്രതിഭ.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :