പാട്ടിന്‍റെ മാമ്പഴം

എഫ് എം പാട്ടിന്‍റെ ലഹരിയില്‍ കേരളം

WEBDUNIA|
87.5 മെഗാ ഹെട്‌സിനും 108.00മെഗാ ഹെട്‌സിനും ഇടയിലാണ് എഫ്.എം പ്രക്ഷേപണം നടത്താന്‍ കഴിയുക. എഡ്വിന്‍ ആംസ്ട്രോംഗ് എന്ന ശാസ്ത്രജ്ഞനാണ് എഫ്.എം സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

മനോരമ കോഴിക്കോട്ടെ ബീച്ച് റോഡിലും കണ്ണൂരിലെ മസ്കറ്റ് സ്ക്വയറിലും തൃശൂരില്‍ മനോരമ ഓഫീസിലും കൊച്ചിയില്‍ ഗിരിനഗറിലും റേഡിയോ മാങ്കോയുടെ ഓഫീസ് തുറന്നിട്ടുണ്ട്.

റേഡിയോ കേരളത്തില്‍ തിരിച്ചു വരുന്നു എന്നതിന്‍റെ സൂചനയാണ് മനോരമയുടെ റേഡിയോ മാങ്കോ. തൊട്ടു പിന്നാലെ മാതൃഭൂമിയുടേയും വിവിധ സ്ഥാപനങ്ങളുടേയും റേഡിയോകള്‍ കൂടി കേരളത്തില്‍ വരാനിരിക്കുകയാണ്.

മറ്റ് മാധ്യമങ്ങളില്‍ നിന്നും റേഡിയോയ്ക്കുള്ള ഒരു പ്രത്യേകത അത് തത്സമയവും കൂടെ കൊണ്ടുനടക്കാന്‍ പറ്റുന്നതുമാണ് എന്നതാണ്. ഓഫീസിലോ കിടപ്പു മുറിയിലോ റോഡിലോ ബസിലോ ഓട്ടോ റിക്ഷയിലോ ഒക്കെ സന്തത സഹചാരിയായി എഫ്.എം. റേഡിയോകള്‍ മാറുന്ന കാലം വിദൂരമല്ല.

കേരളം ഗ്രാമങ്ങള്‍ ഇല്ലാത്ത ചെറു ചെറു പട്ടണങ്ങളും നഗരങ്ങളും ആയി പിണഞ്ഞു കിടക്കുന്ന ഒരു വലിയ പ്രദേശമാണ്. ഇവിടെ എഫ്.എം റേഡിയോക്ക് വേരോടാന്‍ കഴിയും എന്നാണ് കരുതേണ്ടത്.

ദുബയിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചു പരിചയമുള്ള റേഡിയോ ജോക്കികളാണ് മനോരമയുടെ റേഡിയോ മാങ്കോയ്ക്ക് പിന്നിലുള്ളത്.

ഒരിക്കലും തീരാത്ത മാമ്പഴ മാധുര്യം പകര്‍ന്ന് സ്വകാര്യ എഫ്.എം പ്രക്ഷേപണ രംഗത്ത് മനോരമ കൊടിവാഹനവുമായി കോഴിക്കോട്ട് നിന്നും യാത്ര തുടങ്ങിക്കഴിഞ്ഞു. മറ്റുള്ള എഫ്.എം ചാനലുകള്‍ക്കായി മലയാളി കാത്തിരിക്കുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :