പാകിസ്ഥാനിലെ സ്ഫോടന ശബ്ദങ്ങള്‍

ഷിജു രാമചന്ദ്രന്‍

PTI
അല്‍-ക്വൊയ്ദയും താലിബാനും സുരക്ഷിത താവളമാക്കിയിരിക്കുന്ന പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും സ്ഫോടനങ്ങള്‍ക്കും ഇപ്പോള്‍ മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. എപ്പോള്‍ വേണമെങ്കിലും എന്ത് വേണമെങ്കിലും നടക്കാം എന്ന സുരക്ഷിതത്വ ബോധമില്ലായ്മ കാരണം ജനങ്ങള്‍ ഓരോ ആക്രമണത്തെയും നിസംഗതയോടെയാവും നേരിടുക.

ഭീകരരെ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത് അസ്ഥിരമായ അവിടുത്തെ ഭരണകൂടങ്ങളാണ്. പാക് ഭരണകൂടത്തില്‍ നിന്ന് പരോക്ഷമായും ഐഎസ്‌ഐയില്‍ നേരിട്ടും സഹായം ലഭിക്കുമ്പോള്‍ അവര്‍ എന്തിന് മറ്റൊരു കേന്ദ്രം താവളമാക്കണം. ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ശക്തിയായി തീവ്രവാദികളെ വളര്‍ത്തിയതും പാകിസ്ഥാന്‍റെ ഈ സമീപനങ്ങളാണ് എന്ന് വേണം കരുതാന്‍.

എന്നാല്‍ അഫ്ഗാനില്‍ തീവ്രവാദം തുരത്താനെന്ന പേരില്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നടപടികളാണ് പാകിസ്ഥാനില്‍ തീവ്രവാദ ക്യാമ്പുകള്‍ ശക്തമാക്കിയതെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ തീവ്രവാദം നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പുതിയ നയം ആവിഷ്കരിച്ചതും അതിന് പാക് സര്‍ക്കാര്‍ പിന്തുണ നല്‍കിയതും തീവ്രവാദികളെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കും എന്നാണ് തിങ്കളാഴ്ച ലാഹോറില്‍ നടന്ന ആക്രമണം നല്‍കുന്ന സൂചന.

ചെറുതും വലുതുമായ നൂറിലധികം ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നടന്നിട്ടുള്ളത്. ആയിരക്കണക്കിന് ജീവന്‍ ഈ ആക്രമണങ്ങളില്‍ ബലിയര്‍പ്പിക്കപ്പെട്ടു. 2007 മുതലുള്ള വലിയ ആക്രമണങ്ങളെ മാത്രം വിലയിരുത്തിയാല്‍ തന്നെ പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങളുടെ ഭീകരതയുടെ ആഴം മനസിലാക്കാവുന്നതേയുള്ളൂ.

WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (17:52 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :