ആഗസ്റ്റ്‌ 31ന്‌ വിഎസിന് പനി വരുമോ?

ബിനു ഡൊമനിക്

PROPRO
സി പി എമ്മിന്‍റെ താത്വിക പിന്‍ബലമായിരുന്ന എം എന്‍ വിജയന്‍ മാഷ്‌ പാര്‍ട്ടിക്ക്‌ അനഭിമിതനാകുന്നതും അമ്യൂസ്‌മെന്‍റ് പാര്‍ക്കിനെതിരെ നിലപാട്‌ സ്വീകരിച്ചതോടെയാണ്‌. പാര്‍ട്ടിക്കുള്ളില്‍ വേണമെങ്കില്‍ ഒരു കലാപം നടത്താം എന്ന നിലയില്‍ വി എസ്‌ ആയുധസമ്പാദനം നടത്തുമ്പോള്‍ ആഗസ്‌റ്റ്‌ 31 നിര്‍ണ്ണായകമാകുന്നു.

മലബാര്‍ മേഖലയുടെ ടൂറിസം സാധ്യത മുതലെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ പാര്‍ട്ടി തയ്യാറാക്കിയ മലബാര്‍ ടൂറിസം ഡെവലപ്‌മെന്‍റ് കോപ്പറേറ്റീവ്‌സിന്‍റെ (എം ടി ഡി സി ) കീഴിലുളള പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായ മലബാര്‍ പ്ലഷേഴ്‌സ്‌ ആണ്‌ അമ്യൂസ്‌മെന്‍റ് പാര്‍ക്കിന്‍റെ മുതലാളിമാര്‍.

പറശനിക്കടവില്‍ മുപ്പത്‌ ഏക്കറിലാണ്‌ മുപ്പത്‌ കോടി മുടക്കി പാര്‍ക്ക്‌ ഉയര്‍ന്നത്‌. ഇതില്‍ 13 കോടി ബാങ്ക്‌ ലോണ്‍ ആണ്‌. 26 ലക്ഷം ജില്ലാ പഞ്ചായത്തിന്‍റെ സാമ്പത്തിക സഹായവും. ബാക്കി തുക കോര്‍പ്പറേറ്റീവ്‌ സൊസൈറ്റിയിലെ അംഗങ്ങളുടെ ഓഹരിയാണ്‌.

ജലകേളിക്കായി വ്യാപകമായ ജലചൂഷണം നടക്കും എന്ന ആരോപണം തള്ളിക്കളഞ്ഞാണ്‌ പാര്‍ക്ക്‌ യാഥാര്‍ത്ഥ്യമാകുന്നത്‌ . മുപ്പത്‌ ദശലക്ഷം ലിറ്റര്‍ മഴവെള്ളകൊയ്‌ത്ത്‌ നടത്താനുള്ള സംവിധാനം പാര്‍ക്കില്‍ ഉണ്ടെന്നാണ്‌ മറുവാദം.

WEBDUNIA|
പ്രതിദിനം ആയിരം സന്ദര്‍ശകരെങ്കിലും ഇവിടെ എത്തുമെന്നാണ്‌ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്‌. ഇങ്ങനെ വന്നാല്‍ മൂന്നര ലക്ഷം രൂപ പ്രതിദിന വരുമാനം ലഭിക്കും. പാര്‍ക്ക് തുറക്കുന്നതോടെ പറശനിക്കടവ് മുത്തപ്പനെ കാണാന്‍ വരുന്ന ഭക്തരുടെ ഏണ്ണവും കൂടുമത്രെ, വിപ്ലവവും ഭക്തിയും അമ്യൂസ്‌മെന്‍റ് പാര്‍ക്കിലൂടെ ?!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :