ഉറക്കമുണരാൻ വൈകി; സഹോദരിയുടെ മുന്നിൽവച്ച് പരസ്യമായി ശകാരിച്ച ഭാര്യയെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു

കേസിൽ 45കാരനായ ഫസ്രുദ്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സാമിനിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (09:23 IST)
സഹോദരിയുടെ മുന്നിൽവച്ച് ഉറക്കമുണരാൻ വൈകിയതിന് ഭാര്യ ശകാരിച്ചതിന്റെ ദേഷ്യത്തിൽ യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു. ദില്ലിയിലാണ് സംഭവം. കേസിൽ 45കാരനായ ഫസ്രുദ്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സാമിനിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

സംഭവം നടന്ന ദിവസം രാവിലെ വരാന്തയിൽ ഇരുന്ന് സാമിനയും സഹോദരിയും സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന ഫസ്രുദ്ദിൻ വരാന്തയിലേക്ക് കടന്നുവന്നു. തുടർന്ന് എഴുന്നേൽ വൈകിയെന്നാരോപിച്ച് സഹോദരിയുടെ മുന്നിൽവച്ച് സാമിന ഫസ്രുദ്ദിനെ ശകാരിക്കുകയായിരുന്നു.

തന്നെ പരസ്യമായി ശകാരിച്ചതിന് ഫസ്രുദ്ദിന്‍ ഭാര്യയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ പ്രതി ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട സാമിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :