അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് മകൻ; കാഴ്ച കണ്ട് മിണ്ടാനാകാതെ അയൽ‌വാസി

അപർണ| Last Modified ഞായര്‍, 6 ജനുവരി 2019 (16:42 IST)
കുറ്റവാളികൾ പെരുകികൊണ്ടിരിക്കുകയാണ്. പുതുവര്‍ഷത്തലേന്ന് അമ്മയെ കൊന്ന് രക്തം കുടിച്ച മകന്റെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് കോർബയിലെ ജനങ്ങൾ. നരബലിയാണ് മകൻ നടത്തിയത്. ഇതിനു വേണ്ടിയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്.

മാന്ത്രിക ക്രിയകൾക്കിടെയാണു ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ക്രൂരമായ കൊലപാതകം നടന്നത്. ദുർമന്ത്രവാദിയായ ദിലീപ് യാദവ് എന്നയാളാണ് സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിനു ദൃക്സാക്ഷിയായ സ്ത്രീ മൂന്ന് ദിവസത്തിനു ശേഷം വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തതും കൊലപാതക വിവരം പുറം‌ലോകം അറിഞ്ഞതും.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മാതാവിന്റെ മൃതദേഹം വെട്ടിനുറുക്കി ദിലീപ് യാദവ് കത്തിച്ചിരുന്നു. പിതാവിന്റെയും സഹോദരന്റെയും മരണത്തിലും സ്വന്തം ഭാര്യ ഉപേക്ഷിച്ച് പോയതിലും ഇയാൾ എപ്പോഴും അമ്മറ്റെ കുറ്റപ്പെടുത്തിയിരുന്നു. ഈ വൈരാഗ്യമാണ് നരബലിയിലേക്ക് എത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവം നടന്നത്. സുമരിയയുടെ വീട്ടിൽ പതിവു സന്ദർശനത്തിന്റെ ഭാഗമായി അയൽ‌ക്കാരി സമീറ എത്തിയപ്പോഴാണ് ഇവർ കൊലപാതകത്തിനു ദൃക്‌സാക്ഷിയായത്. വീടിനടുത്തെത്തിയപ്പോള്‍ അസാധാരണ ശബ്ദങ്ങൾ കേട്ടു. അടുത്തെത്തി ജനാല വഴി സമീറ നോക്കിയപ്പോൾ കോടാലി ഉപയോഗിച്ച് മകൻ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നതാണു കണ്ടത്. മുറിവുകളിൽനിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയിൽ പുളയുമ്പോൾ മകൻ രക്തം കുടിക്കുകയായിരുന്നു. രംഗങ്ങൾ കണ്ടു ഞെട്ടിത്തരിച്ച സമീറനു ഒരക്ഷരം പോലും മിണ്ടാനായില്ല.

മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു കത്തിച്ചു. ഭയന്നതിനാൽ ഇക്കാര്യം ഇവർ ആരോടും പറഞ്ഞില്ല. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം മരുമകനോടു കാര്യം പറഞ്ഞു. ഇതിനു ശേഷമാണ് സംഭവം പൊലീസിൽ അറിയിച്ചത്. കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :