അനുബന്ധ വാര്‍ത്തകള്‍
- ഓൺലൈനിലൂടെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് വ്യാപകം, മുന്നറിയിപ്പുമായി സർക്കാർ
- മഹാരാഷ്ട്രയിൽ ഒറ്റദിവസം പതിനായിരത്തിനടുത്ത് രോഗികൾ, 258 മരണം
- ഒറ്റദിവസം 40,425 പേർക്ക് രോഗബാധ, 681 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു
- മഴയും മഞ്ഞും കൂടുന്നതോടെ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് പഠനം
- ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ പ്രഖ്യാപിച്ച് റഷ്യൻ ആരോഗ്യമന്ത്രി, ആഗസ്റ്റിൽ ജനങ്ങൾക്ക് ലഭ്യമാക്കും
കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെയും അമ്മയെയും ജാമ്യത്തിലിറങ്ങിയ പ്രതി ട്രാക്ടർ കയറ്റി കൊന്നു
ലഖ്‌നൗ :കൂട്ടബലാത്സംഗ ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊലപ്പെടുത്തി ബലാത്സംഗക്കേസിലെ പ്രതി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് യാഷ് വീർ എന്ന പ്രതി ഇരയെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ കുടുംബവുമായി പ്രതി യാഷ് വീറിന് വർഷങ്ങളായി ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിന് കരണം എന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുൻപ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് യാഷ് വീറിന്റെ അച്ഛന്‍ മഹാവീര്‍ രാജ്പുതിനെ സാമ്പത്തികമായ ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ജയിലിലായി. ഈ സമയത്താണ് യാഷ് വീര്‍ ബലാല്‍സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടർന്ന് യാഷ് വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്ത ദിവസം ജാമ്യം ലഭിച്ചതോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ യാഷ് വീര്‍ ട്രാക്ടറുമായി നേരെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു.
അടുത്ത ലേഖനം