സഹോദരിയെ ബലാത്സംഗം ചെയ്തയാളെ സഹോദരൻ തീഹാർ ജയിലിൽ കുത്തിക്കൊന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 1 ജൂലൈ 2020 (12:14 IST)
ഡൽഹി: പ്രായപൂർത്തിയാവാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ ആറു വർഷങ്ങൾക്ക് ശേഷം തിഹാർ ജെയിലിൽ സഹോദരൻ കത്തി കൊലപ്പെടുത്തി. 27 കാരൻ മുഹാമ്മദ് മെഹ്താബിനെ 21 കാരനായ സാകിർ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തീഹാർ ജെയിലിൽ തടവുകാരായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം ഉണ്ടായത്.മെഹ്താബിനെ കൊലപ്പെടുത്താൻ സാകിർ കാത്തിരിയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

2014ൽ സാകിറിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിയ്ക്കപ്പെട്ടാണ് മെഹ്താബ് ജെയിലിൽ എത്തുന്നത്. ബലാത്സാംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. സാകിറിനെ അഞ്ചാം നമ്പർ ജെയിലിലാണ് അടച്ചിരുന്നത്. സാഹതടവുകാരുമായി അടിയുണ്ടാക്കിയതിനെ തുടർന്ന് അടുത്തിടെയാണ് മെഹ്താബ് കഴിയുന്ന എട്ടാം നമ്പർ ജെയിലിലേയ്ക്ക് മാറ്റുന്നത്. മറ്റുതടവുകാർ പുലർച്ചെ പ്രാർത്ഥനയ്ക്കായി പോകുന്ന സമയം നോക്കി സാകിർ മെഹ്താബിന്റെ കഴുത്തിലും വയറിലും ആവർത്തിച്ച് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സാകിറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :