ജനിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; അവിവാഹിതയായ യുവതിക്കെതിരെ കേസ് - പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ചിപ്പി പീലിപ്പോസ്| Last Updated: വെള്ളി, 18 ഒക്‌ടോബര്‍ 2019 (14:28 IST)
ഇടുക്കിയിൽ നവജാതശിശുവിനെ ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ അമ്മയ്ക്കെതിരെ കേസ്. പ്രസവിച്ചയുടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇടുക്കി ‌തോപ്രാംകുടിക്ക് സമീപമാണ് സംഭവം. ആരോഗ്യം മോശമായതിനെ തുടർന്ന് യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കുട്ടി ചാപിള്ളയായിരുന്നു എന്നാണ് യുവതി പൊലീസിനു നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ, സംശയം തോന്നിയ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയായിരുന്നു.

കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം തുടങ്ങി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്‌കൂള്‍ ബാഗിനുള്ളിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനിത പൊലീസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :