പ്രണയത്തിന് തടസമായി കുഞ്ഞ്; അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ വെള്ളത്തില്‍ മുക്കിക്കൊന്നു

  lover , police , murder , death , kill , arrested , കാവ്യ , ത്യാഗരാജന്‍ , പൊലീസ് , കാമുകന്‍ , കൊല
ചെന്നൈ| Last Modified ബുധന്‍, 19 ജൂണ്‍ 2019 (13:18 IST)
ബന്ധത്തിന് തടസമായതിനെ തുടര്‍ന്ന് നാലുവയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് വെള്ളത്തില്‍ മുക്കിക്കൊന്നു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ കാവ്യ(25), കാമുകന്‍ ത്യാഗരാജന്‍(28) എന്നിവരാണ് കൊലപാതകം നടത്തിയത്. ഇരുവരും അറസ്‌റ്റിലായി.

കഴിഞ്ഞ മാസം 13നായിരുന്നു കൃത്യം നടന്നത്. കാവ്യയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയ ഇവര്‍ മകനുമായി വാലജാ റോഡിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇവിടെ വെച്ചാണ് അയല്‍‌വാസിയായ ത്യാഗരാജനുമായി പരിചയത്തിലാകുന്നതും ബന്ധം സ്ഥാപിച്ചതും.

ബന്ധത്തിന് കുട്ടി തടസമാണെന്നും ഒഴിവാക്കണമെന്നും ത്യാഗരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി ഇയാള്‍ കാവ്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഒടുവില്‍ കുഞ്ഞിനെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചു. കഴിഞ്ഞ 13-നു രാവിലെ കുളിപ്പിക്കാനെന്ന വ്യാജേന ത്യാഗരാജന്‍ കുട്ടിയെ വീട്ടില്‍ വെള്ളംശേഖരിച്ചിരുന്ന ടാങ്കില്‍ ഇറക്കുകയും മുക്കി കൊല്ലുകയുമായിരുന്നു. കാവ്യയുടെ സാന്നിധ്യത്തിലായിരുന്നു നടത്തിയത്.

കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് മറവ് ചെയ്‌തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സമീപവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :