അനുബന്ധ വാര്ത്തകള്
- കൂടത്തായ് കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
- ഡൽഹി കലാപം: മരണം 27ആയി, 106 പേർ അറസ്റ്റിൽ, എല്ലാ കെട്ടിടങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് പരിശോധിക്കുന്നുവെന്ന് പൊലീസ്
- ഡൽഹി കലാപം; മരണസംഖ്യ 22, മറ്റൊരു 1984 സംഭവിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി
- പതിനൊന്നുകാരി പ്രസവിച്ചത് 17കാരനായ സഹോദരന്റെ കുഞ്ഞിനെ, മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ്
- ‘അവർ ഒരു ഗ്യാങ്’ ; കലാപകാരികൾ അഴിഞ്ഞാടുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പൊലീസ്
ഭാര്യയുമായി പിണങ്ങി താമസിച്ചു, സുഹൃത്തായ യുവതിയുമായി അടുത്തു; സൌന്ദര്യപിണക്കത്തിനിടെ വീഡിയോ കോളിൽ സംസാരിച്ച് കൊണ്ടിരിക്കെ തൂങ്ങിമരിച്ച് യുവാവ്
സുഹൃത്തായ യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിൽ വെച്ചായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനായ ബാദുഷ രാത്രി 12 മണി മുതൽ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ വീഡിയോ കോൾ വിളിച്ച യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കഴുത്തിൽ കുരുക്കിടുകയായിരുന്നു. യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടമയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല.
പിറ്റേന്ന് രാവിലെ മിസ്ഡ് കോൾ കണ്ട് യുവതിയെ കടയുടമ തിരിച്ച് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്.
ഭാര്യയുമായ് പിണക്കത്തിലായിരുന്ന ബാദുഷ ലോഡ്ജിലായിരുന്നു കുറച്ച് മാസമായി താമസിച്ച് കൊണ്ടിരുന്നത്. ഇതിനിടയിലാണ് യുവതിയുമായി സൌഹൃദത്തിലാകുന്നത്. ഈ യുവതിയുമായുള്ള സൌന്ദര്യപിണക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വീഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.