അനുബന്ധ വാര്‍ത്തകള്‍
- ഗാന്ധി കുടുംബം സ്വയം നിർമ്മിച്ച കുമിളകളിൽ നിന്നും പുറത്തുവരണം: ഖുശ്ബു
- ഹത്രാസ് കൊലപാതകം: വിചാരണ ഉത്തർപ്രദേശിൽ നിന്നും മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം
- മകളുടെ മൃതദേഹം കത്തിച്ചത് പെട്രോളൊഴിച്ച്: നീതി ലഭിയ്കുംവരെ പോരാടും എന്ന് ഹത്രസ് പെൺകുട്ടിയുടെ പിതാവ്
- യുവനടൻ അക്ഷത് വീടിനുള്ളിൽ മരിച്ചനിലയിൽ, താമസിച്ചിരുന്നത് കാമുകിയ്ക്കൊപ്പം; കൊലപാതകമെന്ന് കുടുംബം
- മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകള്‍ അറസ്റ്റില്‍
സേലത്ത് 74ക്കാരനെ ഗുരുതരാവസ്ഥയിൽ ഫ്രീസറിൽ നിന്നും രക്ഷിച്ചു, കൊലപാതക ശ്രമത്തിന് പിന്നിൽ കുടുംബം
തമിഴ്‌നാട് സേലത്ത് 74 വയസ്സുകാരനെ ഗുരുതരാവസ്ഥയിൽ ഫ്രീസറിൽ നിന്നും രക്ഷപ്പെടുത്തി. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌ത 74കാരനെ കുടുംബം അർധരാത്രി മുഴുവൻ ഫ്രീസറിൽ കിടത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വലിയ ജനരോഷമാണ് കുടുംബത്തിനെതിരെ ഉയരുന്നത്.
അടുത്തിടെയാണ് 74കാരനായ ബാലസുബ്രഹ്മണ്യ കുമാർ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ ഒരു ഫ്രീസർ ബോക്‌സ് ആവശ്യപ്പെടുകയും ഇയാൾ മരിക്കുന്നതിനായി
കാത്തുനിൽക്കുകയുമായിരുന്നു. മരണം സംഭവിക്കാതെ തന്നെ ഫ്രീസർ ഓർഡർ ചെയ്‌തതിൽ സംശയിച്ച ഏജൻസിയാണ് 74ക്കാരന്റെ ജീവൻ രക്ഷപ്പെടാൻ കാരണമായത്.
രാത്രി മുഴുവൻ 74ക്കാരനെ കുടുംബം ഫ്രീസറിൽ കിടത്തിയതായാണ് വിവരം. അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പ്രൈവറ്റ് കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലിചെയ്തിരുന്ന 74ക്കാരൻ സഹോദരന്റെ ഒപ്പമാണ് താമസിച്ചിരുന്നത്.