അനുബന്ധ വാര്‍ത്തകള്‍
- തൊപ്പിയെ ചൊല്ലി തർക്കം, കൊല്ലത്ത് ബാറിൽ യുവാവ് 52കാരനെ അടിച്ചുകൊന്നു
- ഭാര്യയെ പണയം വെച്ച് ചൂത് കളിച്ചു, തോറ്റു; യുവതിയെ ഭർത്താവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു
- മാനസിക അസ്വാസ്ഥ്യമുള്ള എഴുപതുകാരിയെ പീഡിപ്പിച്ചു; അൻപതുകാരൻ അറസ്റ്റിൽ
- 'ജയ് ശ്രീറാം’ വിളിക്കാത്തതിന് മൂന്ന് മദ്രസ വിദ്യാര്‍ത്ഥികളെ ആക്രമിച്ചു; രാത്രിയിൽ ചായ കുടിക്കാന്‍ ഹിന്ദു ഏരിയയില്‍ എന്തിനു പോയി? കേസെടുക്കാതെ പൊലീസ്
- അമ്പൂരി കൊലക്കേസ്; അഖിൽ വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പ് കണ്ടെത്തി
'കൊല്ലട്ടേ എന്ന് ചോദിച്ചു, കൊന്നോളാൻ പറഞ്ഞു’ ; രാഖി ‘വേണ്ടെന്ന്’ പറഞ്ഞിരുന്നെങ്കിൽ കൊല്ലില്ലായിരുന്നുവെന്ന് രാഹുൽ
അമ്പൂരി കൊലക്കേസിൽ കൊല്ലപ്പെട്ട രാഖിയുടെ വസ്ത്രങ്ങൾ ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണു വസ്ത്രങ്ങൾ കണ്ടെത്തി. കൊലപാതകത്തിനു ശേഷം വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.
രാഖിയെ കൊലപ്പെടുത്താൻ നേരത്തേ തന്നെ രാഹുലും അഖിലും കൂടി തീരുമാനിച്ചിരുന്നു. ഈ വിവരം സുഹൃത്തും അയൽവാസിയുമായ ആദർശിനേയും ഇവർ അറിയിച്ചിരുന്നു. വേണ്ട സഹായങ്ങളെല്ലാം ആദർശ് ചെയ്ത് നൽകുകയും ചെയ്തു. രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്ത് നിന്നിരുന്ന ആദർശ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി.
അഖിൽ പിൻസീറ്റിലും രാഹുൽ വാഹനം ഓടിക്കുകയുമായിരുന്നു. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ രാഹുലിനോട് പറഞ്ഞു. ‘എങ്കിൽ പിന്നെ കോന്നേക്കട്ടേയെന്ന്‘ അഖിലിനോട് രാഹുൽ ചോദിച്ചു. ‘കൊന്നോളാൻ’ രാഖിയായിരുന്നു മറുപടി നൽകിയത്. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.