ദിത്ഷനെ മതം മാറ്റാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ താരം വെട്ടിലായി

ഇസ്ലാമാബാദ്| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (11:24 IST)
ശ്രീലങ്കന്‍ താരം തിലക് രത്നെ ദില്‍ഷനെ മതം മാറ്റത്തിന് പ്രേരിപ്പിച്ച പാകിസ്ഥാന്‍ താരം
അഹമ്മദ്‌ ഷെഹ്സാദ്
വിവാദത്തില്‍. ഷെഹ്സാദ് ദിത്ഷനെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത് വിവാദമായതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ശനിയാഴ്ച ഡംബുല്ലയില്‍ നടന്ന ഏകദിനത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴായിരുന്നു സംഭവം നടന്നത്.

നിങ്ങള്‍ ഇപ്പോള്‍ ഒരു അമുസ്ലിം ആണെങ്കില്‍ മുസ്ലിം ആകണമെന്നും നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കണമെന്നുണ്ടെങ്കില്‍ മറ്റൊന്നും ചെയ്തിട്ട് കാര്യമില്ലെന്നുമാണ് ഷെഹ്സാദ് ദില്‍ഷനോട് പറഞ്ഞത്.ഇതുകൂടാതെ മത മാറ്റത്തിനായി തയ്യാറായിരിക്കാനും ഷെഹ്സാദ് ദില്‍ഷനോട് പറഞ്ഞു.

ഇരുവരുടേയും സംഭാഷണം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ഷെഹ്സാദിനോട്
വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡോ താരങ്ങളോ
പരാതി നല്‍കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.ശ്രീലങ്കന്‍ താരം ദില്‍ഷന്‍െറ പിതാവ് മുസ്ലിമും മാതാവ് ബുദ്ധമതക്കാരിയുമാണ്.







മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :