അനുബന്ധ വാര്‍ത്തകള്‍
- India vs England, 4th Test, Day 2: ഇന്ത്യക്ക് 'ബാസ്ബോള്‍' ട്രാപ്പ്; വിക്കറ്റെടുക്കാനാവാതെ ബുംറയും സിറാജും
- Rishab Pant: വീരനെ പോലെ പൊരുതി, 54 റണ്‍സില്‍ റിഷഭ് പന്ത് പുറത്ത്, രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ത്തു
- Rishab Pant: നാൻ വീഴ്വേൻ എൻട്രു നിനൈത്തായോ, കാലിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങി റിഷഭ് പന്ത് (വീഡിയോ)
- Rishab Pant: ഗിൽക്രിസ്റ്റിനും ധോനിക്കും പോലും നേടാൻ കഴിയാത്തത്, പരിക്കേറ്റ് മടങ്ങിയെങ്കിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്
- Rishab Pant:ഇന്ത്യയ്ക്ക് വൻ തിരിച്ചടി, പരിക്കേറ്റ റിഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും പുറത്ത്
റിഷഭ് പന്തിന് സംഭവിച്ചത് ഇനി ആവർത്തിക്കരുത്, ഐസിസിക്ക് മുന്നിൽ നിർദേശവുമായി മുൻ ഇംഗ്ലണ്ട് നായകൻ
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കാല്പാദത്തിനേറ്റ പരിക്ക് കാരണം പുറത്ത് പോകേണ്ടിവന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരക്കാരനെ ഇറക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഐസിസിക്ക് മുന്നില്‍ പുതിയ നിര്‍ദേശവുമായി മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍. ഐസിസി നിയമപ്രകാരം തലയ്ക്ക് പരിക്കേറ്റ് പുറത്തായാല്‍ മാത്രമെ ഒരു കളിക്കാരന് പകരക്കാരനായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കാനാവുക. ഈ സാഹചര്യത്തില്‍ പന്തിന് പകരക്കാരനായി മറ്റൊരു താരത്തെ ഇറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. അങ്ങനെയെങ്കില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 10 പേരുമായി ഇന്ത്യയ്ക്ക് കളിക്കേണ്ടതായി വരും. അങ്ങനെയൊന്ന് നീതീകരിക്കാനാവാത്തതാണെന്നാണ് മൈക്കള്‍ വോണ്‍ പറയുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുന്ന പകരക്കാരനെ ഇറക്കാന്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ ഐസിസി നിയമം മാറ്റാന്‍ തയ്യാറാകണമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കാലിന് പരിക്കേറ്റിട്ടും ക്രീസിലെത്തിയ റിഷഭ് പന്ത് മത്സരത്തില്‍ 54 റണ്‍സ് സ്വന്തമാക്കിയ ശേഷമാണ് പുറത്തായത്. ധ്രുവ് ജുറലാണ് മത്സരത്തില്‍ പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പ് ചെയ്യുന്നത്.