അനുബന്ധ വാര്‍ത്തകള്‍
- ഞാന്‍ സ്വയം പഴിച്ചു, ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്: രോഹിത് ശര്‍മ
- തുടര്‍ച്ചയായി മുപ്പതുകളില്‍ ഔട്ടാകുന്നു; രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്
- ടി 20 ലോകകപ്പില്‍ രോഹിത് നാലാം നമ്പര്‍ ബാറ്റ്സ്മാന് ! വന്‍ പരീക്ഷണത്തിനു കോലി തയ്യാറാകുമോ?
- പരസ്പര ധാരണ നഷ്ടമായി; രാഹുലും രോഹിത്തും തമ്മിലുള്ള കെമിസ്ട്രി ശരിയല്ലെന്ന് ലക്ഷ്മണ്, വിക്കറ്റ് നഷ്ടമായതിനു കാരണം അതാകാമെന്നും മുന്‍ ഇന്ത്യന്‍ താരം
- ഇന്ത്യയിലെ മികവ് വിദേശത്തും വേണം, ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം രോഹിത്തിന് നിർണായകം
രോഹിത്-രാഹുൽ സെഞ്ചുറി കൂട്ടുക്കെട്ട്: തകർന്നത് 69 വർഷം പഴക്കമുള്ള റെക്കോഡ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഓപ്പണിങ് കൂട്ടുക്കെട്ടിൽ റെക്കോഡുകൾ തകർത്തെറിഞ്ഞ് രോഹിത്-രാഹുൽ കൂട്ടുക്കെട്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഇന്ത്യയുടെ ഓപ്പണിങ് സഖ്യം തന്നത്. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഈ സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഇതോടെ ലോർഡ്‌സിൽ 69 വർഷം പഴക്കമുള്ള ഒരു ഇന്ത്യൻ റെക്കോഡും സഖ്യം മറികടന്നു.
1952-ന് ശേഷം ഇതാദ്യമായാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. വിനു മങ്കാദ് - പങ്കജ് റോയ് ഓപ്പണിങ് സഖ്യമായിരുന്നു ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. 1952-ല്‍ ഓപ്പണിങ് വിക്കറ്റില്‍ 106 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനൊപ്പം ലോര്‍ഡ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനയച്ച ശേഷം ഓപ്പണിങ് വിക്കറ്റില്‍ ഒരു സഖ്യം തീര്‍ത്ത ഉയര്‍ന്ന കൂട്ടുകെട്ടെന്ന നേട്ടവും ഇന്ത്യൻ സഖ്യം സ്വന്തമാക്കി. 2008-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അലസ്റ്റര്‍ കുക്കും ആന്‍ഡ്രു സ്‌ട്രോസും ചേര്‍ന്നെടുത്ത 114 റണ്‍സ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും പഴങ്കഥയാക്കിയത്.