അനുബന്ധ വാര്‍ത്തകള്‍
- ടൂര്‍ണമെന്റിലെ വിക്കറ്റ് ടേക്കര്‍ അവന് തന്നെ, ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് റിക്കി പോണ്ടിംഗ്
- അമേരിക്കയിൽ വേണ്ടത്ര സൗകര്യങ്ങളില്ല, നിലവാരമില്ലാത്ത പിച്ച്, അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ദ്രാവിഡ്
- പവലും പൂറാനും തിളങ്ങി, സന്നാഹമത്സരത്തിൽ ഓസീസിനെ അടിച്ചൊതുക്കി വെസ്റ്റിൻഡീസ്
- ടി20 ലോകകപ്പ്: ഇന്ത്യ- പാക് മത്സരത്തിന് നേരെ ഐസിസ് അനുകൂല തീവ്രവാദ സംഘടനയുടെ ഭീഷണി, സുരക്ഷ ശക്തമാക്കി ന്യൂയോർക്ക്
- ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മനസ്സ് തുറന്ന് സഞ്ജു സാംസൺ
ബംഗ്ലാദേശിനെതിരെ തിളങ്ങാനാവാതെ സഞ്ജു, എന്തുകൊണ്ട് റിഷഭ് പന്തെന്ന് തെളിഞ്ഞന്ന് ക്രിക്കറ്റ് ആരാധകർ
Rishab Pant, Indian Team
അതേസമയം സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് ഇന്നലെ തനിക്ക് കിട്ടിയ അവസരം മുതലാക്കി എന്തുകൊണ്ടാണ് താന്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനെന്നത് വീണ്ടും തെളിയിച്ചു. 32 പന്തില്‍ നിന്നും 53 റണ്‍സുമായി തിളങ്ങിയ പന്തിന്റെ കൂടി പ്രകടനമികവില്‍ 182 റണ്‍സാണ് മത്സരത്തില്‍ ഇന്ത്യ നേടിയത്. നാല് വീതം ഫോറും സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്ങ്സ്. ഈ പ്രകടനത്തിന് പിന്നാലെ റിഷഭ് പന്ത് തന്നെയാകണം ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പറെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
വലിയ സ്റ്റേജുകളില്‍ സഞ്ജു സാംസണ് തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണെന്നും കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും ആരാധകര്‍ പറയുന്നു. അതേസമയം ഇടം കയ്യന്‍ ബാറ്ററെന്നതും അണ് ഓര്‍ത്തഡോക്സ് ബാറ്ററാണെന്നതും പന്തിന് ഗുണകരമാണെന്നും ആരാധകരില്‍ ഒരു വിഭാഗം പറയുന്നു. ലോകകപ്പിന് മുന്‍പ് ടീം ഇന്ത്യ വെച്ച പരീക്ഷയായിരുന്നു ഇപ്പോള്‍ നടന്നതെന്നും അതില്‍ വിജയിച്ചത് പന്താണെന്നുമാണ് ചിലരുടെ അഭിപ്രായം. അതേസമയം കിട്ടിയ അവസരം സഞ്ജു കൈവിട്ടതില്‍ നിരാശ പ്രകടിപ്പിക്കുന്നവരും ഏറെയാണ്.