അനുബന്ധ വാര്‍ത്തകള്‍
- പ്രതീക്ഷിച്ചില്ല, അത് കേട്ടപ്പോള്‍ കോഹ്ലിയുടെ കണ്ണ് നിറഞ്ഞു; ചുംബനത്തിലൂടെ ആശ്വസിപ്പിച്ച് അനുഷ്ക
- കോഹ്ലി - രോഹിത് പോര് മുറുകി, ആര് ജയിക്കും?
- പന്തിനെ ആര് ‘വെട്ടും’, കോഹ്ലിയോ ശാസ്ത്രിയോ ?; എല്ലാ കണ്ണും സഞ്ജുവിലേക്ക്!
- കോഹ്ലിയോ സ്മിത്തോ? ആരാണ് ഒന്നാമൻ? - ദാദയുടെ തകർപ്പൻ മറുപടി
- ‘ഒരു മാറ്റവുമില്ല, ഇനിയും ക്ഷമിക്കാനാകില്ല’; പന്തിനെതിരെ ശാസ്ത്രി രംഗത്ത്
ഒടുവിൽ ‘സ്ഥിര തലവേദനയ്ക്ക്’ പര്യവസാനം? പന്ത് പുറത്തേക്ക്, സഞ്ജു അകത്തേക്ക്!
ഒരിക്കൽ കൂടി മോശം ഷോട്ടിനു ശ്രമിച്ച് ആരാധകരുടെയും സെലക്ടർമാരുടെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനെന്ന് വാഴ്ത്തപ്പെട്ട യുവതാരം ഋഷഭ് പന്ത്. പന്തിനായി അവസരങ്ങൾ ഒരുപാട് നൽകിയിരുന്നു. എന്നാൽ, ഒന്നും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ യുവതാരത്തിനായിട്ടില്ല.
ഈ കളി തന്നെയാണ് പന്ത് പുറത്തെടുക്കുന്നതെങ്കിൽ അധികം നാൾ ഇങ്ങനെ കളിക്കേണ്ടി വരില്ല എന്ന സൂചന സെലക്ടർമാരും, ക്യാപ്റ്റനും, കോച്ചും പല തവണ പരസ്യമായും രഹസ്യമായും പന്തിനു വാണിംഗ് നൽകി കഴിഞ്ഞതാണ്. ഏതായാലും ആ കാര്യത്തിൽ ഉടൻ തീരുമാനമാകും. പന്തിനു പകരം ഇറങ്ങുന്നത് മലയാളി താരം സഞ്ജു വി സാംസൺ ആണെന്നാണ് സൂചനകൾ.
സഞ്ജുവിന്റെ പേര് എടുത്തു പറഞ്ഞ് പന്തിനെതിരെ മുഖ്യ സെലക്‍ടര്‍ എംഎസ് കെ പ്രസാദ് ആരോപണം ഉന്നയിച്ചതോടെ ലോട്ടറി അടിച്ചിരിക്കുന്നത് മലയാളികൾക്കാണ്. സഞ്ജുവും, ഇഷാൻ കിഷനും മികവ് കാട്ടുന്ന യുവതാരങ്ങളാണെന്നായിരുന്നു പ്രസാദിന്റെ മറുപടി. വിക്കറ്റിന് പിന്നിലും മുന്നിലും സഞ്ജു മികച്ച ഓപ്‌ഷനാണെന്ന അഭിപ്രായം പലയിടങ്ങളിൽ നിന്നും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് മുഖ്യ സെലക്ടറും സഞ്ജുവിനെ അനുകൂലിച്ച് സംസാരിച്ചത്.