അനുബന്ധ വാര്‍ത്തകള്‍
- കോലിയുടെ പതനം കരുതിയതിലും ആഴത്തിൽ, കണക്കുകൾ ഇങ്ങനെ
- ഒരൊറ്റ ഇന്നിങ്സ് മതി, കോലിയും രോഹിത്തും തിരിച്ചുവരും
- സഞ്ജുവിന് മുന്നിൽ പന്തിന് കാലിടറുമോ? ഐപിഎല്ലിൽ ഇന്ന് ഡൽഹി-രാജസ്ഥാൻ പോരാട്ടം
- പൊള്ളാര്‍ഡിന് എങ്ങനെ പണി കൊടുക്കണമെന്ന് ധോണിക്ക് അറിയാം; അന്തംവിട്ട് ക്രിക്കറ്റ് ലോകം (വീഡിയോ)
- 60കൾ കൊണ്ട് കാര്യമില്ല, ബട്ട്ലറെ പോലെ സെഞ്ചുറി നേടണമെന്നാണ് എന്റെ പെൺകുട്ടികൾ പറയുന്നത്
ഐപിഎല്ലിൽ 'ബോസ്' ജോസ് തന്നെ, ഡൽഹിയുടെ നെഞ്ച് തകർത്ത് ബട്ട്‌ലർ
ഡൽഹി ക്യാപ്പിറ്റൽസിന്റെ വിജയപ്രതീക്ഷകൾ തച്ചുതകർത്ത് ജോസ് ബട്ട്‌ലർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ബട്ട്‌ലറും മലയാളി ഓപ്പണിങ് താരം ദേവ്‌ദത്ത് പടിക്കലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ 155 റൺസ് നേടിയ ഓപ്പണിങ് ജോഡി മത്സരത്തിൽ ഡൽഹിക്ക് യാതൊരു അവസരവും മത്സരത്തിൽ നൽകിയില്ല.
തുടക്കത്തിൽ ടച്ച് കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും താളം കണ്ടെത്തിയ ബട്ട്‌ലർ ഡൽഹി ബൗളർമാരുടെ നെഞ്ചത്ത് ആറാടുക തന്നെയായിരുന്നു. സീസണിൽ രണ്ട് സെഞ്ചുറികൾ കൊണ്ട് അമ്പരപ്പിച്ച ബട്ട്‌ലർ ഇന്നും അത്തരമൊരു പ്രകടനം തന്നെയാണ് ലക്ഷ്യം വെച്ചത്. 8 സിക്‌സറുകളുടെ അകമ്പടിയിൽ ഡൽഹി ബൗളർമാരുടെ മരണമണി മുഴക്കി ഒരു ഭാഗത്ത് ബട്ട്‌ലർ സ്കോർ ഉയർത്തിയപ്പോൾ ദേവ്‌ദത്ത് ഉറച്ച പിന്തുണ നൽകി.
57 പന്തിലായിരുന്നു ബട്ട്‌ലറുടെ സെഞ്ചുറി പ്രകടനം. ൈതിൽ 8 ഫോറുകളും 8 സിക്‌സറുകളും ഉൾപ്പെടുന്നു.