അനുബന്ധ വാര്‍ത്തകള്‍
- ടീമില്‍ നിന്നും പുറത്തായപ്പോള്‍ കുടുംബത്തില്‍ നിന്നും ലഭിച്ച പിന്തുണ വലുതായിരുന്നു: വികാരാധീനനായി രഹാനെ
- World Test Championship Final : അങ്ങനെയൊരു തീരുമാനമെടുക്കുകയാണെങ്കില്‍ ഇഷാന് കിഷന് പ്ലേയിങ് ഇലവനില്‍ വരുന്നതാണ് നല്ലത്; ഫൈനലിനുള്ള തന്റെ ഇലവനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി
- ഇംഗ്ലീഷ് പിച്ചുകളിൽ സ്ലിപ്പിലെ ക്യാച്ചുകൾ കൂടും കാരണം ഡ്യൂക് ബോൾ, ഡ്യൂക് ബോളിനെ സ്പെഷ്യലാക്കുന്നത് ഈ കാരണങ്ങൾ
- കോലി തന്റെ പ്രതാപത്തിലേക്ക് മടങ്ങിയെത്തികഴിഞ്ഞു, ഓസീസിന് വലിയ ഭീഷണിയെന്ന് റിക്കി പോണ്ടിംഗ്
- സ്മിത്തിനൊപ്പം ടെസ്റ്റ് കളിച്ചിട്ടുള്ള പുജാരയുടെ അനുഭവസമ്പത്ത് ഫൈനലിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും: ഗവാസ്കർ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിച്ചത് വാലറ്റത്തിന്റെ ബാറ്റിംഗ് പ്രകടനങ്ങള്‍, ഫൈനലിലും മികവ് ആവര്‍ത്തിക്കാനാവുമോ?
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരായിരിക്കും കിരീടത്തില്‍ മുത്തമിടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരമെന്നതും ഡ്യൂക്സ് ബോളായിരിക്കും ഫൈനലില്‍ ഉപയോഗിക്കുക എന്നതും ഓസീസിന് അനുകൂല ഘടകങ്ങളാണ്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ പാറ്റ് കമ്മിന്‍സ്, ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്ന അപകടകരമായ മികച്ച ബൗളിംഗ് നിരയാണ് ഓസീസിനുള്ളത്. 2021 മുതലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്ന് കാണാം. ഫൈനലിലും ഈ മികവ് വാലറ്റത്തിന് പുലര്‍ത്താനാകുമോ എന്നത് സംശയകരമാണ്.
2021 23 വരെയുള്ള ലോകചാമ്പ്യന്‍ഷിപ്പിലെ 31 ഇന്നിങ്ങ്സുകളില്‍ നിന്നായി 2,935 റണ്‍സാണ് ഇന്ത്യന്‍ വാലറ്റം സ്വന്തമാക്കിയത്. ഇതില്‍ തന്നെ അക്സര്‍ പട്ടേല്‍ ഏഴാം സ്ഥാനത്തിറങ്ങി 14 മത്സരങ്ങളില്‍ നിന്നും 45.80 ശരാശരിയില്‍ 458 റണ്‍സാണ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയും അക്സര്‍ പടേലിനാണ്. പല മത്സരങ്ങളിലും അക്സര്‍ പട്ടേല്‍,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍,രവീന്ദ്ര ജഡേജ,ആര് അശ്വിന് എന്നിവര്‍ വാലറ്റത്ത് നടത്തിയ പ്രകടനങ്ങളാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ മുന്നേറ്റത്തിന് കാരണമായത്.
നിലവില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍. ഇന്ത്യന്‍ പിച്ചുകളില്‍ നിന്നും വ്യത്യസ്തമായി പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ട് പിച്ചുകളില്‍ ഇന്ത്യന്‍ വാലറ്റത്തിന് മികച്ച പ്രകടനം നടത്തുക ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക റിഷഭ് പന്തിന്റെ സാന്നിധ്യമാകും. കൗണ്ടി ക്രിക്കറ്റിലെ പുജാരയുടെ മത്സരപരിചയവും ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകും. 2021ല്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നതായിരുന്നു ഇന്ത്യന്‍ പരാജയത്തിന് കാരണം. ടൂര്‍ണമെന്റില്‍ ഇതുവരെ വാലറ്റം മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും മുന്‍നിരയുടെ പ്രകടനമാകും ഓസീസിനെതിരായ ഫൈനല്‍ മത്സരത്തില്‍ നിര്‍ണായകമാവുക.