അനുബന്ധ വാര്‍ത്തകള്‍
- അഡ്ലെയ്ഡിൽ ചാരം, സിഡ്നിയിൽ ക്ലാസിക് തിരിച്ചുവരവ്, ഗാബ്ബയിൽ ഓസീസ് അഹങ്കാരത്തിന്റെ പത്തിയിൽ ചവിട്ടി ഇന്ത്യ: ചരിത്രം രചിച്ച 2021
- 2021 ല്‍ നിരാശപ്പെടുത്തിയ നാല് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
- സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ് മടങ്ങി ജസ്പ്രീത് ബുമ്ര
- വെങ്കടേഷിനൊപ്പം റിഷി ധവാനും ടീമിലേക്ക്, ഹാർദിക്കിന്റെ വഴിയടയുന്നു?
- ഇക്കാലത്ത് ഏതെങ്കിലും ടീം 100ന് താഴെ പുറത്താകുമോ? വോണിന്റെ പഴയ ട്വീറ്റിൽ വസിം ജാഫർ
ഷമിക്ക് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്ക് 197ന് പുറത്ത്, ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ. 16 ഓവറില്‍ 44 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീഴ്ത്തി.
103 പന്തിൽ നിന്ന് 52 റൺസെടുത്ത ടെംബ ബവുമ മാത്രമാണ് ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിന്നത്. ഒരു ഘട്ടത്തിൽ 32ന് 4 റൺസെന്ന നിലയിൽ നിന്നിരുന്ന ദക്ഷിണാഫ്രിക്കയെ ക്വിന്റൺ ഡിക്കോക്കും ബവുമയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടാണ് രക്ഷിച്ചെടുത്തത്.
അതേസമയം ബൗളിങ്ങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11-ാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ ഉപ്പൂറ്റിയ്ക്ക് പരിക്കേറ്റത്. എന്നാല്‍ 50 ഓവര്‍ പിന്നിട്ട ശേഷം ബുംറ കളത്തിലേക്ക് മടങ്ങിയെത്തി.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 327 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പൂര്‍ണമായും നഷ്ടമായ രണ്ടാം ദിനത്തിനു ശേഷം മൂന്നാം ദിനം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 55 റൺസ് മാത്രമെ കൂട്ടിചേർക്കാനായുള്ളു.മൂന്നാം ദിനം മൂന്നിന് 272 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ആറു വിക്കറ്റുകൾ വീഴ്‌ത്തിയ ലുങ്കി എൻഗിഡിയാണ് തകർത്തത്.