അനുബന്ധ വാര്‍ത്തകള്‍
- ഇനി കുട്ടിക്രിക്കറ്റ് പൂരം; ടി 20 ലോകകപ്പിന് ഇന്ന് തുടക്കം, തത്സമയം കാണാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
- ഒടുവിൽ തീരുമാനമായി, മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അടുത്ത വർഷം
- ലോകകപ്പിൽ മാത്രമല്ല, ടി20യിൽ കഴിഞ്ഞ പത്ത് വർഷകണക്കിലും ഇന്ത്യ പാകിസ്ഥാനേക്കാൾ ഏറെ മുൻപിൽ
- ഇന്ത്യ-പാക് പോരാട്ടത്തേക്കാൾ ആവേശകരമായ ഒന്ന് ക്രിക്കറ്റിലില്ല, പാക് ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്ഡൻ പറയുന്നു
- ലോകകപ്പിൽ ഇന്ത്യ തന്നെ കേമൻ, എന്നാൽ നേർക്ക്നേർ ഏറ്റുമുട്ടിയതിൽ കൂടുതൽ വിജയിച്ച ടീം പാകിസ്താൻ!
കൂറ്റൻമാരുടെ കാറ്റഴിച്ച് ഇംഗ്ലണ്ട്, നാണക്കേടോടെ ലോകകപ്പ് തുടങ്ങി വിൻഡീസ്
ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോൽവിയോടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ച് വിൻഡീസ്. ദുബായിൽ നടന്ന മത്സരത്തിൽ വെറും 55 റൺസിനാണ് വിൻഡീസ് പുറത്തായത്. ഇതോടെ ടി20 ലോകകപ്പിലെ സ്ഥിരാംഗ രാജ്യത്തിന്റെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന നാണക്കേടും വിൻഡീസ് സ്വന്തമാക്കി.
ടി20യില്‍ കരീബിയന്‍ പടയുടെ രണ്ടാമത്തെ കുറഞ്ഞ സ്കോര്‍ കൂടിയാണിത്. 2019ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ 45 റണ്‍സില്‍ പുറത്തായതാണ് ഏറ്റവും കുറഞ്ഞ സ്കോര്‍. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ടീമിന്റെ മൂന്നാമത്തെ കുറഞ്ഞ സ്കോറാണ് കരീബിയൻ ടീം എഴുതിചേർത്തത്. 2014ല്‍ 39 റണ്‍സിലും ഇത്തവണ യോഗ്യതാ റൗണ്ടില്‍ 44 റണ്‍സിലും കീഴടങ്ങിയ നെതര്‍ലന്‍ഡ്സാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
മത്സരത്തിൽ നാലുവിക്കറ്റുകൾ നേടിയ ആദിൽ റഷീദും രണ്ട് പേരെ വീതം പുറത്താക്കി മൊയീന്‍ അലിയും ടൈമല്‍ മില്‍സും ഓരോ വിക്കറ്റുമായി ക്രിസ് വോക്സും ക്രിസ് ജോര്‍ദാനുമായാണ് കരീബിയൻ കരുത്തരെ 55 റൺസിൽ തളച്ചത്. വിന്‍ഡീസ് നിരയില്‍ 13 റണ്‍സെടുത്ത ക്രിസ് ഗെയ്ലാണ് ടോപ് സ്കോര്‍. ഗെയ്ല് ഒഴികെ മറ്റാരും രണ്ടക്കം കാണാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 8.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയം കണ്ടത്.