അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: സഞ്ജുവിനെ തഴയാതെ ഇന്ത്യ, വിക്കറ്റ് കാക്കും
- ഒന്ന് തീരുമ്പോൾ അടുത്തത്, തുടർച്ചയായി കളിച്ച് ക്ഷീണിക്കുന്നു, ക്രിക്കറ്റ് ഷെഡ്യൂളിനെതിരെ വിമർശനവുമായി ശ്രീലങ്കൻ നായകൻ
- 'ഇത് ഞങ്ങളുടെ മണ്ണാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്‍പ് യുഎഇ നായകന്
- വേദിയിൽ വെച്ച് ഇന്ത്യൻ നായകന് കൈ കൊടുക്കാതെ മടങ്ങി പാക് നായകൻ, കൈ നൽകിയത് പുറത്തേക്ക് പോയ ശേഷം
- India vs UAE, Asia Cup 2025: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്; സഞ്ജു കളിക്കാന്‍ സാധ്യതയില്ല
Asia cup India vs UAE: ഏഷ്യാകപ്പ്: യുഎഇക്കെതിരെ 4.3 ഓവറിൽ കളി തീർത്ത് ഇന്ത്യ
2.1 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരം.
ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ യുഎഇയെ വെറും 4.3 ഓവറില്‍ തോല്‍പ്പിച്ച് ഇന്ത്യ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് ചെയ്യാനിറങ്ങിയ യുഎഇ വെറും 57 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.3 ഓവറില്‍ 60 റണ്‍സ് നേടി. 2.1 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്തില്‍ സിക്സറോടെയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ തുടങ്ങിയത്. 16 പന്തില്‍ 30 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 3 സിക്സറും 2 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്ങ്സ്. ശുഭ്മാന്‍ ഗില്‍ 9 പന്തില്‍ നിന്നും 20 റണ്‍സും സൂര്യകുമാര്‍ യാദവ് 2 പന്തില്‍ നിന്ന് 7 റണ്‍സുമായും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇയുടെ ഇന്നിങ്ങ്സ് 13.1 ഓവറില്‍ അവസാനിച്ചിരുന്നു. കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കററ്റുകള് സ്വന്തമാക്കി. ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.