യുഎഇ മോശമാക്കിയില്ല: വിജയം കൊതിച്ച് അയര്‍ലന്‍ഡ്

 ലോകകപ്പ് ക്രിക്കറ്റ് , അയര്‍ലന്‍ഡ്  യുഎഇ മത്സരം
ബ്രിസ്ബെയ്ന്‍| jibin| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (14:08 IST)
ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇ ഉയര്‍ത്തിയ 278 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡിന് മോശം തുടക്കം. ഒടുവില്‍ വിവരം ലഭിക്കുബോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 12 ഓവറില്‍ 42 റണ്‍സെന്ന നിലയിലാണ് അയര്‍ലന്‍ഡ്. എഡ് ജോയ്‌സ് (21*) വില്ല്യം പോട്ടര്‍ ഫില്‍ഡ് (17*) എന്നിവരാണ് ക്രീസില്‍. മൂന്ന് റണ്‍സ് നേടിയ പോള്‍ സ്‌റ്റിര്‍ലിംഗാണ് പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎഇ ഷെയ്മന്‍ അന്‍വറിന്റെ (106) സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുക്കുകയായിരുന്നു. 83 പന്തില്‍ നിന്ന് പത്ത് ഫോറും ഒരു സിക്‍സറും നേടിയതായിരുന്നു അന്‍വറിന്റെ പ്രകടനം.

ഓപ്പണര്‍ അംജദ് അലി (45)യും അംജദ് ജാവേദും (42) മികച്ച പ്രകടനം കാഴ്ചവച്ചു. ആന്ദ്രി ബെറഞ്ചര്‍ (13), മലയാളി താരം ക്രഷ്ണ ചന്ദ്രന്‍ (0), ഖുറം ഖാന്‍ (36),
സ്വപ്‌നില്‍ പാട്ടീല്‍ (2), രോഹന്‍ മുസ്‌തഫ (2), മുഹമ്മദ് നവീദ് സലീം (13), മുഹമ്മദ് താക്വിര്‍ (2), മഞ്ജുള ഗുരുജ് (0) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ഇന്ത്യയടക്കമുള്ള മുന്‍നിര ടീമുകളോടാണ് വരും മല്‍സരങ്ങളെന്നതിനാല്‍ ജയമുറപ്പിച്ച് ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കാനാകും അയര്‍ലന്‍ഡ് ശ്രമിക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :