കിവീസില്‍ ഉയര്‍ന്ന രണ്ടാം വന്‍‌മതില്‍

മഹേഷ് പത്തനംതിട്ട

PTI
436 പന്തുകള്‍ നേരിട്ടാണ് ഗംഭീര്‍ 137 റണ്‍സ് നേടിയത്. ഇന്ത്യയുടെ രണ്ടാം വന്‍‌മതില്‍ എന്ന വിശേഷണം പോലും ഗംഭീര്‍ ഈ കളിയിലൂടെ നേടി. ഗംഭീറില്‍ നിന്നുള്ള തുടക്കമാണ് അന്ന് ലക്ഷ്മണും (124) ഏറ്റുപിടിച്ചത്. കളി വിജയിച്ചെന്നുറപ്പിച്ച വെറ്റോറിയെയും കൂട്ടരെയും അമ്പരപ്പിച്ച പ്രകടനത്തിലൂടെ ഇന്ത്യ സമനില പിടിച്ചു.

വെല്ലിംഗ്ടണില്‍ ആദ്യ ഇന്നിംഗ്സില്‍ പുറത്തായെങ്കിലും രണ്ടാമിന്നിംഗ്സില്‍ ഗംഭീര്‍ ബാറ്റ് കൊണ്ടു കവിത രചിക്കുകയായിരുന്നു. 257 പന്തില്‍ നിന്ന് പതിനാറ് ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ 167 റണ്‍സ്. ഈ റണ്ണുകളുടെ മികവിലാണ് ഇന്ത്യയ്ക്ക് കിവീസിന് മുന്നില്‍ കൂറ്റന്‍ ലക്‍ഷ്യമുയര്‍ത്താനായതും കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാനായതും.

2003 ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും ഗംഭീര്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ടിവി‌എസ് കപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഡല്‍ഹി സ്വദേശിയായ ഗംഭീറിന്‍റെ ഏകദിന അരങ്ങേറ്റം. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഗംഭീര്‍ 71 റണ്‍സ് നേടി. ആദ്യ മാന്‍ ഓഫ് ദ മാച്ചും അന്ന് ഗംഭീര്‍ സ്വന്തമാക്കി. ലങ്കയ്ക്കെതിരെ 2005ലായിരുന്നു ഏകദിനത്തിലെ ആദ്യ ശതകം.

WEBDUNIA| Last Modified ചൊവ്വ, 7 ഏപ്രില്‍ 2009 (19:23 IST)
2004 ല്‍ ഓസീസിനെതിരെയായിരുന്നു ടെസ്റ്റില്‍ അരങ്ങേറ്റം. എന്നാല്‍ ആ മത്സരത്തില്‍ ഗംഭീറിന് ഒട്ടും ശോഭിക്കാനായില്ല. അതേ വര്‍ഷം ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടി താന്‍ പരാജിതനല്ലെന്ന് ഗംഭീര്‍ തെളിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :