സച്ചിനെ വിരമിപ്പിച്ചെ അടങ്ങുവെന്ന് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡല്‍ഹിയില്‍ തുടങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്‌റ്റ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ അവസാന മത്സരമാകുമെന്ന ചര്‍ച്ചയ്‌ക്കു ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ചൂടുപിടിക്കുന്നു.

ഡല്‍ഹിയിലെ മത്സരം കഴിഞ്ഞാല്‍ എട്ടു മാസത്തെ ഇടവേളയ്‌ക്കു ശേഷം ദക്ഷിണാഫ്രിക്കയിലാണ്‌ ഇന്ത്യന്‍ ടീം വീണ്ടും ടെസ്‌റ്റ്‌ കളിക്കാന്‍ ഒരുങ്ങുക. ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ 81 റണ്‍സെടുത്തെങ്കിലും മൊഹാലി ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ റണ്ണൗട്ടായതു പ്രായം സച്ചിനെ ബാധിക്കുന്നതിന്റെ സൂചനയാണെന്നാണ് നിരൂപകര്‍ പറയുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്‌റ്റുകളിലെ പ്രകടനം മോശമായാല്‍ സച്ചിനോടു ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചിരുന്നതായും സൂച നയുണ്ട്. പക്ഷേ ഒന്നാം ടെസ്‌റ്റിലെ ടീമിനു അടിത്തറ നല്‍കിയ സച്ചിന്റെ മടങ്ങിവരവ് സച്ചിനെ നിലനിര്‍ത്താന്‍ സെലക്‌ടര്‍മാരെ പ്രേരിപ്പിച്ചെന്നുമാണ്‌ അറിയുന്നത്‌.

ഫോം മങ്ങിയ വെറ്ററന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും ടീമിനു പുറത്തായിരിക്കുകയാണ് പഴയ താരങ്ങളില്‍ ഇനി സച്ചിന്‍ മാത്രമാണ് ടീമിലുള്ളത് സച്ചിന്റെ വിരമിക്കല്‍ പ്രവചിച്ച് കാത്തിരിക്കുകയാണ് മാധ്യമങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :