കൊച്ചിയില്‍ കളി അതിരു വിട്ടു

FILEFILE
ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന മത്സരമായിരുന്നു കൊച്ചിയിലേത്. എന്നാല്‍, പ്രതീക്ഷകളെ തകിടം മറിച്ച് ഓസീസ് 84 റണ്‍സിന്‍റെ ജയം നേടി. ഈ കളിയില്‍ ഇരു ടീമുകളും തമ്മില്‍ പല അവസരങ്ങളിലും വാഗ്വാദമുണ്ടായത് ശ്രദ്ധിക്കപ്പെട്ടു.

കൊച്ചിയുടെ താരം ശ്രീശാന്തായിരുന്നു വാക്കുകളുടെ കളിയിലെ കേമന്‍. പലപ്പോഴും അതിരു വിട്ട ശ്രീയെ ശാന്തനാക്കാന്‍ ക്യാപ്റ്റന്‍ ധോണിയും മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും ശ്രമിക്കുന്നുണ്ടായിരുന്നു.

ഹാഡിന്‍റെ ശരീരത്തില്‍ തട്ടിവീണ പന്തെടുക്കാന്‍ ശ്രീശാന്ത് എത്തുമ്പോള്‍ ബാറ്റ്സ്മാനെ രൂക്ഷമായി നോക്കിയതാണ് തുടക്കം. പിന്നീട് ബൌളിംഗ് എന്‍ഡിലെത്തിയ ശ്രീയോട് എന്തോപറയാന്‍ സൈമണ്ട്സ് ക്രീസില്‍ നിന്നിറങ്ങി. തുടര്‍ന്ന്, വിക്കറ്റ് എറിഞ്ഞ് വീഴ്ത്തിയ ശ്രീ അപ്പീല്‍ ചെയ്യാനും തുടങ്ങി.

അപ്പീല്‍ കാര്യമാക്കാതെ അമ്പയര്‍മാര്‍ അവഗണിച്ചു. ഈ അവസരത്തില്‍ രാഹുല്‍ ദ്രാവിഡ് ഓടിയെത്തി സമാധാനിപ്പിക്കുകയായിരുന്നു. എന്നാല്‍, അടുത്ത ഓവറില്‍ സൈമണ്ട്സിന്‍റെ ക്യാച്ച് എടുത്തപ്പോഴും ശ്രീ അമിതാവേശം കാട്ടി.

ഹര്‍ഭജനായിരുന്നു പ്രകോപനപരമായി പ്രകടനം നടത്തിയ മറ്റൊരു ഇന്ത്യന്‍ താരം. ഹെയ്ഡനും ഹര്‍ഭജനും തമ്മില്‍ നോട്ടത്തിന്‍റെ യുദ്ധമായിരുന്നു. പിന്നീട് ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ഹര്‍ഭജന്‍ പ്രശ്നമുണ്ടാക്കി. ക്ലാര്‍ക്കിന്‍റെ ബോളില്‍ ഔട്ടായിട്ടും ബാറ്റ് ചൂണ്ടി നിന്ന ഹര്‍ഭജനും ഒരു ഇന്ത്യന്‍ കളിക്കാരന്‍റെ അപൂര്‍വ്വ ഭാവമായി.
കൊച്ചി| PRATHAPA CHANDRAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :