അനുബന്ധ വാര്‍ത്തകള്‍
- ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍: അനുകരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മില്‍മ
- നാല് മാസങ്ങൾക്കുള്ളിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- വൈറസ് സാന്നിധ്യം: ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതി നിരോധിച്ച് ചൈന
- ചൈനീസ് കമ്പനിയുടെ കൊവിഡ് വാക്‌സിന് പരീക്ഷണത്തില്‍ ഗുരുതര പാര്‍ശ്വഫലം;പരീക്ഷണം നിര്‍ത്തി
- ആറാം സ്ഥാനത്ത് നിന്ന് ഒമ്പതാം സ്ഥാനത്തേക്ക്, അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞു
ഓക്സ്ഫഡ് വാക്‌സിന് 90% വരെ ഫലപ്രാപ്‌തി: സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഉത്‌പാദനം നടത്തും
ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ 90% വരെ ഫലപ്രദമാണെന്ന് ഒഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ല എന്നത് മൂന്നാം ഘട്ട പരീക്ഷണത്തിൽ വ്യക്തമായതായും കമ്പനി പറഞ്ഞു.
ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി.ഒരുമാസം ഇടവിട്ട് നടത്തിയപ്പോൾ 62% ആയിരുന്നു ഫലപ്രാപ്‌തി. 70%മാണ് ശരാശരി ഫലപ്രാപ്‌തി.ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉല്‍പാദിപ്പിക്കാനാണ് ആസ്‌ട്രസെനേക ഉദ്ദേശിക്കുന്നത്.
അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്‌സിന് 95 ശതമാനം ഫലപ്രാപ്‌തിയുള്ളതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.