അനുബന്ധ വാര്‍ത്തകള്‍
- 28 പേർക്ക് കൂടി കോവിഡ് 19, സംസ്ഥാനം അടച്ചിടാൻ തീരുമാനം, സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി
- നിശ്ചലം, മുഴുവൻ ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു, ഇനി കാർഗോ സർവീസുകൾ മാത്രം
- ആരോഗ്യ പ്രവർത്തകര്‍ക്ക് ഫേസ്ബുക്കിന്റെ സഹായം, 7.2 ലക്ഷം മാസ്കുകൾ നൽകി
- കൊവിഡ് 19: ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് പരോൾ നൽകണമെന്ന് സുപ്രീം കോടതി
- ദിവസക്കൂലികൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്, എല്ലാം വാങ്ങിക്കൂട്ടുമ്പോൾ അവരെകൂടി ആലോചിക്കണം
കേരളത്തില്‍ ലോക്ഡൌണ്, 28 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 28 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനം അത്യസാധാരണമായ സ്ഥിതിയെ നേരിടുകയാണ്. കേരളം പൂര്‍ണമായി ലോക്ഡൌണ് ആവുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൌണ് കേരളത്തില്‍ നിലവില്‍ വരും. സംസ്ഥാന അതിര്‍ത്തി അടച്ചിടും. പൊതുഗതാഗതം നിലയ്ക്കും. റസ്റ്റോറന്റുകള്‍ അടയ്ക്കും. അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കും. പെട്രോള്‍ പമ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും.
കാസര്‍കോഡ് - 19, കണ്ണൂര്‍ - 5, എറണാകുളം - 2, പത്തനംതിട്ട - 1, തൃശൂര്‍ - 1 എന്നിങ്ങനെയാണ് ഇന്ന് കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.