അനുബന്ധ വാര്‍ത്തകള്‍
- പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയം, ടിനി ടോമിന്റെ വീട്ടിലെത്തി സിജു വില്‍സണ്‍
- ധനുഷിന്റെ മാസ് എന്റര്ടെയ്നര് 'നാനേ വരുവേന്‍'വിജയം ആവര്‍ത്തിക്കുമോ ? റിലീസിന് അഞ്ച് നാള് കൂടി
- ആദ്യം സിജു വെള്ളം കുടിച്ചു പോയി, കഠിനാധ്വാനം, പിന്നെ കണ്ടത് വേലായുധപ്പണിക്കരെന്ന പോരാളിയെ
- മൂന്നാം വാരവും 200ലധികം തിയേറ്ററുകളിൽ,ചരിത്ര വിജയം തന്നെയാണെന്ന് വിനയൻ
- 'പത്തൊന്‍പതാം നുറ്റാണ്ട്' ഫ്ലോപ്പ് ആണന്ന് പ്രചാരണം,വ്യാജന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും, വിനയന്റെ കുറിപ്പ്
'പൊന്നിയിന്‍ സെല്വന്' വന്നിട്ടും 'പത്തൊമ്പതാം നൂറ്റാണ്ട്' പോയിട്ടില്ല ! 25 ദിനങ്ങള്‍ പിന്നിട്ട് സിജു വില്‍സണ്‍ പടം
മലയാളത്തില്‍ പുതിയൊരു ആക്ഷന്‍ ഹീറോയുടെ ഉദയം എന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് സംവിധായകന് സിജു വില്‍സണിനെ കുറിച്ച് പറഞ്ഞത്. സിനിമ കണ്ട പ്രേക്ഷകരും അതുതന്നെയാണ് പറയുന്നത്. സിനിമകള്‍ പലതും മാറിവന്നെങ്കിലും തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ തന്നെ. 25 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.
സിജു കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മാറുവാനായി.കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേല് അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണെന്നെന്ന് വിനയന് പറഞ്ഞിരുന്നു.
25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.