അനുബന്ധ വാര്‍ത്തകള്‍
- 'വീഡിയോ പുറത്തിറക്കി എന്റെ മാനത്തെ പരിഹസിച്ചു, ഭർത്താവ് ഡിവോഴ്സ് ചെയ്തു': ആത്മീയ ജീവിതത്തെ കുറിച്ച് രഞ്ജിത
- വിനയാകാതിരിക്കാന്‍ നിലപാടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് തുടരും
- കഥ കേട്ടതും ഞാൻ സ്റ്റക്കായി, ഇതാണോ എന്റെ കഥാപാത്രം?: സംഭവം പറഞ്ഞ് ആസിഫ് അലി
- ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ
- ടൊവിനോ തോമസിനെ ആ സിനിമയിലേക്ക് വിളിക്കേണ്ടെന്ന് സംവിധായകനോട് പറഞ്ഞത് പൃഥ്വിരാജ്
ജയസൂര്യയുടേത് സ്റ്റേഷനില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം, മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ല
ലൈംഗികാതിക്രമ കേസില്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. 2008ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജയസൂര്യ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തി എന്നായിരുന്നു നടിയുടെ പരാതി. സിനിമയുടെ ചിത്രീകരണം സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു നടന്നിരുന്നത്. ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ പിന്നില്‍ നിന്ന് കടന്നുപിടിച്ചുവെന്നായിരുന്നു പരാതിയില്‍ പറയുന്നത്. കൂടാതെ തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്നും നടി പറയുന്നു.
പിന്നാലെ നടന് ജയസൂര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്കി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്നും സ്റ്റേഷനില്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.