ലാലിന്‍റെയും മമ്മൂട്ടിയുടെയും പിറകെ നടന്ന് മാനം കെടില്ല: ശ്രീകുമാരന്‍ തമ്പി

മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി, ദിലീപ്
Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (20:11 IST)
ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ സംവിധായകനായിരുന്ന, ഏറ്റവും മികച്ച ഗാനരചയിതാവായിരുന്ന, 25 സിനിമകള്‍ നിര്‍മ്മിച്ച, മികച്ച സംഗീത സംവിധായകനായിരുന്ന ശ്രീകുമാരന്‍ തമ്പി ഇപ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ഡേറ്റിനുവേണ്ടി അലയാന്‍ താനില്ല എന്നാണ് ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തുന്നത്. പലതവണ അവരെ ഡേറ്റിനായി സമീപിച്ചെങ്കിലും അവര്‍ നിഷേധാത്മകമായാണ് പ്രതികരിച്ചതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

"യുവജനോത്സവത്തിനു ശേഷം ഞാന്‍ നിരന്തരമായി മോഹന്‍ലാലിന്‍റെ ഡേറ്റ് ചോദിച്ചിരുന്നു. പിന്നെതരാം, പിന്നെ തരാം എന്നുപറഞ്ഞ് മോഹന്‍ലാല്‍ മാറ്റിവയ്ക്കുകയായിരുന്നു. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഡേറ്റ് ചോദിച്ച് അവര്‍ പറയുന്ന സ്ഥലങ്ങളിലെല്ലാം ചെന്ന് മാനം കെടണ്ട എന്നു തീരുമാനിച്ചു" - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പി പറയുന്നു.

"മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചപ്പോള്‍ ഡേറ്റു തരാം, പക്ഷേ സര്‍ തിരക്കഥയും സംവിധാനവും ചെയ്യരുത്. നിര്‍മ്മാതാവായാല്‍ മാത്രം മതി. തിരക്കഥ എസ് എന്‍ സ്വാമിയും സംവിധാനം കെ മധുവും ചെയ്യട്ടെ എന്നാണ് പറഞ്ഞത്. 'മുന്നേറ്റ'ത്തില്‍ മമ്മൂട്ടിയെ നായകനാക്കിയത് ഞാനാണ്" - ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തുന്നു.

മധുവിനെയും ഷീലയെയും ജോഡിയാക്കി 'അമ്മയ്ക്കൊരു താരാട്ട്' എന്ന ചിത്രം ശ്രീകുമാരന്‍ തമ്പി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചിത്രത്തിന്‍റെ റിലീസ് ഉടനുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :