അനുബന്ധ വാര്ത്തകള്
- മാടമ്പിക്കാലം അവസാനിച്ചു മേനോൻ സാർ, എവിടെയാണ് നിങ്ങളിപ്പോൾ?- ബിനീഷിനു പിന്തുണയുമായി ഉയരെയുടെ സംവിധായകൻ
- ബിനീഷിനെ തെറ്റിദ്ധരിപ്പിച്ചതോ?; നടനെ അപമാനിച്ച വിഷയത്തിനു പിന്നിൽ സംഭവിച്ചത്- കുറിപ്പ്
- ഞാനെങ്ങനെ ബിനീഷിനെ തടയും? അദ്ദേഹത്തിന്റെ സൈസ് കണ്ടിട്ടുണ്ടോ? - രാജി വെയ്ക്കാൻ തയ്യാറെന്ന് പ്രിൻസിപ്പൽ
- അടുത്ത പടത്തിൽ ഒരു വേഷമുണ്ടെന്ന് അനിൽ, വേണ്ടെന്ന് ബിനീഷ് ബാസ്റ്റിൻ!
- ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ടെന്ന് മമ്മൂക്ക പറഞ്ഞത് ഓർമ വന്നു, ബിനീഷിനെ പോലെ ചാൻസ് ചോദിച്ചവരാണ് സൂപ്പർതാരങ്ങളാകുന്നത്; പിന്തുണയുമായി ശ്രീകുമാർ മേനോന്
അനിൽ രാധാകൃഷ്ണന്‍ മേനോനും ബിനീഷ് ബാസ്റ്റിനുമിടയിൽ ഫെഫ്ക ഇടപെടുന്നു: മദ്ധ്യസ്ഥ ചർച്ച ഇന്ന്
കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ ഇരുവരും പങ്കെടുക്കും.
സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോൻ നടൻ ബിനീഷ് ബാസ്റ്റിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ സിനിമ സംഘടനയായ ഫെഫ്ക ഇന്ന് സമവായ ചർച്ച നടത്തും. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ ഇരുവരും പങ്കെടുക്കും.
സംഭവത്തിൽ വിശദീകരണം നൽകാൻ അനിലിനോട് ഫെഫ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സംവിധായകൻ ഫെഫ്കക്ക് വിശദീകരണം നൽകിയത്. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിയെന്നും അനിൽ പറയുന്നു.
പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോൻ പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തിൽ ബിനീഷിനൊപ്പമാണ് ഫെഫ്ക. എന്നാലും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ തന്നെയാണ് സംഘടനയുടെ തീരുമാനം.