ധനു പിറന്നാല്‍ പടയണിക്കാലം

WEBDUNIA|

ധനു പിറന്നാല്‍ മധ്യ തിരുവിതാംകൂറില്‍ പടയണിക്കാലമായി. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും. ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍ മാത്രം കന്നിയിലെ പൂരത്തിനാണ് പടയണി. .

ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നില്‍ മഹാദേവന്‍റെ ഭൂതഗണങ്ങള്‍ കോലങ്ങള്‍ വെച്ചുകെട്ടി തുള്ളിയെന്നും ഭഗവതി സന്തോഷവതിയായെന്നുമാണ് പടയണിയുടെ ഐതിഹ്യം.

തെള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് ആദ്യം പടയണി നടക്കുക ധനു അഞ്ചു മുതല്‍ പത്തുവരെയാണ് ഇവിടത്തെ പടയണി.മറ്റു സ്ഥലങ്ങളില്‍ ദേവിയുടെ പ്രതിഷ്ഠാദിനങ്ങളിലും വിഷുക്കാലത്തുമാണ് പടയണി.

ഇരുട്ടിനുമേല്‍ വെളിച്ചം നേടിയ വിജയത്തെ സൂചിപ്പിക്കുമാറ് കത്തിയെരിയുന്ന ചുട്ടുവെട്ടത്തിന്‍റെ അകമ്പടിയോടെ കളത്തിലേക്ക് തുള്ളി ഇറങ്ങുന്ന പാളക്കോലങ്ങള്‍ ഗ്രാമീണ കൂട്ടായ്മയുടെ കളം ചമയ്ക്കുകയാണ്. തെയ്യത്തിലും ഇതേ മട്ടിലെ കൂട്ടായമയാണ് ലക്ഷ്യമിടുന്നത് .

ഭഗവതീക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണിയില്‍ മൂന്നുതരം ചിട്ടകള്‍ നിലനില്‍ക്കുന്നു. പാട്ടിലും തുള്ളലിലും ചിട്ടകളിലുമുള്ള വ്യത്യാസങ്ങളാണ് രണ്ടു മാര്‍ഗങ്ങളുടേയും വ്യത്യാസം. കഥകളിയിലെന്നപോലെ വടക്കന്‍ തെക്കന്‍ ചിട്ടയും, ഇവരണ്ടും ചേര്‍ന്ന ചിട്ടയുമുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :