വൈകല്യത്തിന് മുന്നില്‍ തളരാത്ത സ്ത്രീത്വം

കെ എസ് അമ്പിളി

WEBDUNIA|
അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ചു തളര്‍ന്നു പോയ സരസു തോട്ടത്തിന് പ്രായം അന്‍പതോടടുക്കുന്നു. ശരീരം തളര്‍ന്ന് കിടക്കയില്‍ കിടക്കുമ്പോഴും തളരാത്ത ഇച്ഛാശക്തിയോടെ സരസു തന്‍റെ ചിന്തകളും വേദനകളും കവിതകളും കുറിപ്പുകളുമാക്കി മാറ്റുന്നു. സാഹചര്യങ്ങളെ നേരിടാന്‍ ഭയക്കുന്ന ലോകത്തില്‍ സരസു ഒരു അത്ഭുതമാണ്.

പത്തനംതിട്ട ജില്ലയില്‍ കുമ്പളാം പൊയ്ക ഗ്രാമത്തില്‍ ജ-നിച്ച സരസുവിന് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. നാല്‍പത് വര്‍ഷം ചലനശേഷിയറ്റ ശരീരവുമായി കിടക്കയില്‍ കഴിഞ്ഞ സരസു മുന്നില്‍ തുറന്നിട്ട ചെറിയ ജാലകത്തിലൂടെ തനിക്ക് വീണുകിട്ടിയ അറിവുകളും വേദനിപ്പിക്കുന്ന അനുഭവങ്ങളും നില്‍ക്കെ ആത്മകഥ പൂര്‍ത്തിയാക്കി, ''ഇതാണെന്‍റെ കഥയും ഗീതവും''.

സരസുവിന്‍റെ തളര്‍ന്നുപോയ ശരീരത്തില്‍ ആകെ ചലിപ്പിക്കാന്‍ കഴിയുന്നത് കഴുത്തും കൈവിരലുകളും മാത്രമാണ്. തളരാത്ത ഇച്ഛാശക്തിയോടെ സാഹചര്യങ്ങള്‍ക്ക് കീഴ്പ്പെടാതെ സരസു ജ-ീവിതത്തെ നോക്കിക്കാണുന്നു. ഒരു ജ-ന്മം മുഴുവന്‍ തന്നെ ഒരു കട്ടിലില്‍ തളച്ചിട്ട വിധിയുടെ മുന്നില്‍ കണ്ണുനിറയാതെ- വിനീതമായൊരു പുഞ്ചിരിയോടെ തനിക്ക് നേരിട്ട ദുര്‍വിധിയെ അവര്‍ നേരിടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :