ബിജു രാധാകൃഷ്ണന്‍റെ ‘സിഡി മൊഴി’ ഉമ്മന്‍‌ചാണ്ടിയെ വെള്ളം കുടിപ്പിച്ച വര്‍ഷം

Retrospective 2015, തിരിഞ്ഞുനോട്ടം 2015
Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2015 (20:28 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സരിത നായരെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്‌ണന്‍ നല്‍കിയ മൊഴിയും തുടര്‍ന്ന് നടന്ന സി ഡി വേട്ടയും 2015ല്‍ രാഷ്ട്രീയ കേരളത്തിലെ കൌതുകക്കാഴ്ചയായി. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ മൊഴി നല്കവേയായിരുന്നു ബിജു രാധാകൃഷ്‌ണന്റെ വിവാദമായ വെളിപ്പെടുത്തല്‍. ഉമ്മന്‍‌ചാണ്ടിയും സരിതയുമൊത്തുള്ള ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ബിജു കമ്മീഷനു മുമ്പാകെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആറു പേരുമൊത്തുള്ള സരിതയുടെ വീഡിയോ തന്റെ കൈയിലുണ്ട്. അഞ്ചു പേരുമൊത്തുള്ള ദൃശ്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ കാണിച്ചിരുന്നു. ആറാമന്‍ മുഖ്യമന്ത്രിയായതിനാല്‍ ആ ദൃശ്യങ്ങള്‍ കാണിച്ചിരുന്നില്ല.

മന്ത്രിമാരായ അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍ എം എല്‍ എ, ആര്യാടന്‍ ഷൌക്കത്ത്, അനില്‍ കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും ബിജു മൊഴി നല്കിയിട്ടുണ്ട്. പാണക്കാട് ബഷീറലി തങ്ങളുമായും സരിതയ്ക്ക് ബന്ധമുണ്ടെന്നും ബിജു പറഞ്ഞു.

ടീം സോളാറിന്റെ വിവരങ്ങള്‍ ബെന്നി ബഹനാന് അറിയാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബെന്നിയെ വിവരങ്ങള്‍ അറിയിച്ചതെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ ജാമ്യം എടുക്കാന്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെന്നും ബിജു നല്കിയ മൊഴിയില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :