ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

ഇസഹാഖ് മുഹമ്മദ്

WEBDUNIA|
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്‌ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ ഒന്നാം രാത്രിയുടെ ആരംഭം മുതല്‍ കൊടുക്കാവുന്നതാണ്‌. എന്നാല്‍ ഇപ്രകാരം ആദ്യത്തില്‍ കൊടുക്കുന്നത്‌ നല്ലതല്ല. അപ്രകാരം കൊടുക്കാന്‍ പാടില്ലെന്ന അഭിപ്രായം കൂടെ പരിഗണിച്ച്‌ പിന്തിക്കുന്നതു തന്നെയാണ്‌ ഉത്തമം

. പെരുന്നാള്‍ നിസ്കാരത്തിന്‌ ഇമാം തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ ഫിത്‌ര്‍ സകാത്‌ കൊടുക്കലാണ്‌ സുന്നത്‌. അന്നേ ദിവസം പകലിനെയും വിട്ടു പിന്തിക്കല്‍ ഹറാമാണ്‌. ഇനി ആ പകലില്‍ തന്നെയാണെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന്‌ ശേഷമാകുന്നത്‌ കറാഹതാകും.

സകാത്‌ നിര്‍ബന്ധമായവന്‍റെ നാട്ടില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ്‌ സകാത്തായി നല്‍കേണ്ടത്‌. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ അത്‌ നല്‍കണം. അരിയെക്കാള്‍ ഗുണമേന്മയുള്ള ഗോതമ്പ്‌ നല്‍കിയാലും മതിയാകും. ഓരോരുത്തരുടെയും പേരില്‍ ഓരോ സ്വാഅ്‌ -നാലു മുദ്ദുകള്‍ (3.200 ലിറ്റര്‍; ഏകദേശം 2.480 കിലോഗ്രാം) ഫിത്വര്‍ 'സകാത്ത്‌ നല്‍കണമെന്നതാണ് കണക്ക്. പ്രായം ചെന്നവരും കുട്ടികളും ഈ അളവില്‍ തുല്യരാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :