അനുബന്ധ വാര്‍ത്തകള്‍
- വിജയപ്രതീക്ഷയിൽ ദക്ഷിണാഫ്രിക്ക, വാണ്ടറേഴ്സിൽ വണ്ടറുകൾ തീർക്കാനൊരുങ്ങി ഇന്ത്യ
- ഒമിക്രോൺ നിസ്സാരമല്ല: ജാഗ്രതക്കുറവ് വിപത്തിന് കാരണമാകാമെന്ന് കേന്ദ്രം
- ഇലോൺ മസ്കിന് ഇന്ത്യയിൽ വൻ തിരിച്ചടി, സ്റ്റാർ ലിങ്ക് ഇന്ത്യ മേധാവി രാജിവെച്ചു
- ബുംറയെ നോക്കി കണ്ണുരുട്ടി ജാന്സണ്, ബാറ്റുംകൊണ്ട് അടുത്തേക്ക് വന്ന് ബുംറ; രണ്ടാം ടെസ്റ്റില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)
- കരുതൽ ഡോസായി അതേ വാക്സിൻ: നഗരങ്ങളിൽ പടരുന്നത് ഒമിക്രോൺ,കേരളമുൾപ്പടെ 8 സംസ്ഥാനങ്ങളിൽ ആശങ്ക
ഇന്ന് എന്തും സംഭവിക്കാം; ഇന്ത്യന്‍ വിജയം എട്ട് വിക്കറ്റ് അകലെ, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് വെറും 122 റണ്‍സ്
വാണ്ടറേഴ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനമായ ഇന്ന് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകം. 118-2 എന്ന നിലയില്‍ മൂന്നാം ദിനം കളി നിര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 122 റണ്‍സ് കൂടി. മറുവശത്ത് ഇന്ത്യയ്ക്ക് വേണ്ടത് എട്ട് വിക്കറ്റുകള്‍ ! 122 റണ്‍സിനെ ദക്ഷിണാഫ്രിക്കയുടെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ സെഷനില്‍ ബാറ്റിങ് ദുഷ്കരമായതിനാല് കരുതലോടെയായിരിക്കും ദക്ഷിണാഫ്രിക്ക കളിക്കുക. ഇന്ത്യയാകട്ടെ ആദ്യ സെഷനില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ പരമാവധി വിക്കറ്റുകള്‍ വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യും.
നായകന് ഡീന്‍ എല്‍ഗര്‍ 121 പന്തില്‍ 46 റണ്‍സുമായി ക്രീസിലുള്ളതാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ കാക്കുന്നത്. 37 പന്തില്‍ 11 റണ്‍സുമായി റാസി വാന്ഡേര്സനും ക്രീസിലുണ്ട്. ഏദന്‍ മാര്‍ക്രം (31), കീഗന്‍ പീറ്റേര്സണ് (28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ശര്‍ദുല്‍ താക്കൂറിനും രവിചന്ദ്രന്‍ അശ്വിനുമാണ് വിക്കറ്റുകള്‍.