ആധ്യാത്മികതയുടെ പരമാചാര്യന്‍

WEBDUNIA|
ഭൈരവിബ്രാഹ്മണി, തോതാപുരി തുടങ്ങിയ ഗുരുക്കന്മാരില്‍ നിന്ന് ഹിന്ദു മതത്തിലെ വിവിധ മാര്‍ഗങ്ങള്‍ പരിചയിക്കുകയും അവയെല്ലാം സ്വയം പരീക്ഷിച്ചറിയുകയും ചെയ്തു. തോതാപുരിയാണ് ഗദാധരന് രാമകൃഷ്ണന്‍ എന്ന സന്യാസ നാമം നല്‍കിയത്.

1859ല്‍ ശാരദാദേവിയെന്ന ബാലികയെ വിവാഹം കഴിച്ചു. യുവതിയായിട്ടും അവരെ ഭാര്യയെന്ന നിലയിലല്ല കണ്ടത്.ലോകജനനിയായ ദേവിയെന്ന നിലയിലാണ് അദ്ദേഹം അവരോട് പെരുമാറിയത്.

രാമകൃഷ്ണന്‍റെ നിഷ്കളങ്കമായ ഭക്തിയും തീവ്രമായ ഈശ്വര ഭക്തിയും കേട്ടറിഞ്ഞ ധാരാളം പേര്‍ അദ്ദേഹത്തിന്‍റെയടുത്തെത്തി. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നരേന്ദ്രദത്തന്‍. പില്‍ക്കാലത്ത് സ്വാമിവിവേകാനന്ദന്‍ എന്ന പേരില്‍ ലോകപ്രശസ്തനായി.

പ്രത്യക്ഷപ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കുകയും വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍, മതസിദ്ധാന്തങ്ങള്‍ക്ക് പ്രാമാണികത വീണ്ടെടുത്തത് രാമകൃഷ്ണനാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :