ഹോക്കിയില്‍ ഡച്ച് മിടുക്കികള്‍

PROPRO
ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഡച്ച് വനിതകള്‍ കുതിച്ചു കയറി. ആതിഥേയരായ ചൈനയുടെ പോരാട്ട വീര്യം മറികടന്ന ഓറഞ്ച് പട 2-0 നാണ് സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയര്‍ന്നത്. 1984 നു ശേഷം ആദ്യമായിട്ടാണ് നെതര്‍ലന്‍ഡ് വനിതകള്‍ ഒളിമ്പിക്‍സ് ഹോക്കിയില്‍ കുതിപ്പ് നടത്തുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു.

മുന്‍ നിരക്കാരായ നെതര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് ചൈന നടത്തിയതെങ്കിലും അവസരം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മൂന്നാം സ്ഥാനക്കാര്‍ക്കായി നടന്ന മത്സരത്തില്‍ അര്‍ജന്‍റീന കരുത്തരായ ജര്‍മ്മന്‍ ടീമിനെ മറികടന്ന് വെങ്കല നേട്ടത്തിലേക്ക് ഉയര്‍ന്നു. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ അര്‍ജന്‍റീന 3-1 നു എതിര്‍ടീമിനെ തോല്‍പ്പിച്ചു.

നവോമി വാന്‍ അമ്പത്തൊന്നാം മിനിറ്റില്‍ ഒരു റീബൌണ്ട് മുതലാക്കി ഡച്ച് ടീമിനു ലീഡ് സമ്മാനിച്ചു. ലിഡേവി വെല്‍ട്ടണ്‍ പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. 2004 ഏതന്‍സില്‍ സ്വര്‍ണ്ണം നേടിയ ജര്‍മ്മനി അര്‍ജന്‍റീനയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാനും പ്രതിരോധത്തെ മുറിക്കാനും പാടുപെട്ട മത്സരത്തില്‍ 3-1 നായിരുന്നു ജയം.

ബീജിംഗ്:| WEBDUNIA|
കളിയുടെ പതിനൊന്നാം മിനിറ്റില്‍ അര്‍ജന്‍റീന താരം ലുക്കെറ്റി ആദ്യ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ കാര്‍ലാ റെബേക്കി ഗോള്‍ ഇരട്ടിയാക്കി. നാല്പത്തഞ്ചാം മിനിറ്റില്‍ അങ്കെകോനിലൂടെ ജര്‍മ്മനി ഒരുഗോള്‍ മടക്കിയെങ്കിലും അറുപത്തിമൂന്നാം മിനിറ്റില്‍ ഒരു പെനാല്‍റ്റി മുതലാക്കി നോവല്‍ ബറിനോവ് അര്‍ജന്‍റീനയുടെ മൂന്നാം ഗോളും നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :