സ്ഫോടനം: പിന്നില്‍ ലഷ്‌കര്‍

ന്യൂഡല്‍‌ഹി: | WEBDUNIA|
ഹൈദ്രാബാദില്‍ ഉണ്ടായ സ്ഫോടനത്തിനു പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്ഷ്‌കര്‍- ഇ- തോയ്‌ബയോ ജയ്‌ഷ്- ഇ- മൊഹമ്മദോ ആയിരിക്കാമെന്ന് സര്‍ക്കാര്‍ ഏജന്‍‌സികള്‍. ശനിയാഴ്ച ഹൈദ്രാബാദില്‍ ഉണ്ടായ സ്ഫോടനത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.

ലഭ്യമായ വിവരങ്ങളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തില്‍ യൂണിയന്‍ ഹോം സെക്രട്ടറി മധുര്‍ ഗുപ്തയാണ് ഈ അഭിപ്രായം പുറത്തു വിട്ടത്. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ തന്നെയാണെന്നും ചില വിവരങ്ങളുടേയും തിരിച്ചരിഞ്ഞ കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ നിഗമനമെന്നും ഗുപത പറഞ്ഞു.

“ഈ സംഘടനകളാണ് സ്ഫോടനം പോലുള്ള സംഭവങ്ങള്‍ ഇന്ത്യയ്‌ക്കു പുറത്തിരുന്നു കൊണ്ടാണ് ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ പദ്ധതി ആരാണ് തയ്യാറാക്കിയതും നടപ്പില്‍ വരുത്തിയത് എന്നുമുള്ള കര്യമാണ് പ്രധാനം”

ഏതെങ്കിലും സംഘടനകളെ തിരിച്ചരിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന്. സംസ്ഥാന പോലീസും സുരക്ഷാ വിഭാഗവും നല്‍കിയ തെളിവുകള്‍ വച്ച് ലഷക്കറിനെയും ജയ്ഷയേയുമാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ശനിയാഴ്ചത്തെ ആക്രമനത്തിനു പിന്നിലെന്ന ശിവരാജ് പാട്ടിലിന്‍റെ അഭിപ്രായം വന്നതിനു തൊട്ടു പിന്നാലെയാണ് ഗുപതയുടെ വൈരുദ്ധ്യാതമകമായ അഭിപ്രായം വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :