വീട്ടുകാര്‍ പെണ്‍കുട്ടിയുടെ കഴുത്തറുത്ത് രക്തം കുടിച്ചു

അമരാവതി| WEBDUNIA|
PTI
PTI
ദൈവത്തെ പ്രീതീപ്പെടുത്താനായി വീട്ടുകാര്‍ പത്ത് വയസുകാരിയുടെ കഴുത്തറുത്ത് രക്തം കുടിച്ചു. മഹാരാഷ്ട്രയിലെ യവാത്‌മാള്‍ ജില്ലയിലാണ് ക്രൂര കൊലപാതകം നടന്നത്. സ്വപ്ന ഗോപാലിനെയാണ്(10) വീട്ടുകാര്‍ കൊല ചെയ്തത്.

തങ്ങളുടെ കുടുംബത്തിന് ആപത്ത് വരുന്നുണ്ടെന്നും അതിനാല്‍ കുടുംബത്തിലെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ദൈവത്തിനായി ബലി നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി സ്വപ്‌നം കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു മാസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ പോയ പെണ്‍കുട്ടിയെ പിന്നീട് പ്രദേശവാസികള്‍ക്ക് കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു.

പൊലീസ് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയുടെ തലയോടും അസ്ഥിക്കഷണങ്ങളും സമീപത്തുള്ള കാട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. അമ്മയാണ് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെ മുത്തശ്ശിയടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ കൊലപാതകം പുറത്തുവന്നത്.

സംഭവത്തില്‍ വീട്ടുകാരായ മോത്തിറാം, മനോജ്, പുഞ്ജാജി, ഷെല്‍കി, യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :