പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൂട്ടുനിന്നത് പ്രിയ സുഹൃത്ത്

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മുംബൈ| AISWARYA| Last Updated: വ്യാഴം, 29 ജൂണ്‍ 2017 (09:31 IST)
പതിനഞ്ച് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ
തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം കൂട്ടബലാത്സംഗത്തിരയാക്കിയതായി റിപ്പോര്‍ട്ട്. മുംബൈയ്ക്കടുത്ത് നലാസൊപാര കാട്ടിലാണ് സംഭവം നടന്നത്.
രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മൂന്നുദിവസം ബലാത്സംഗത്തിനിരയാക്കിയതായാണ് സൂചന. സംഭവമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 23നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്നേദിവസം
പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഓട്ടോറിക്ഷയില്‍ പുറത്തുപോയ ഇവരുടെ വാഹനത്തിലേക്ക് വഴിയില്‍വെച്ച് രണ്ട് പുരുഷന്മാര്‍കൂടി കയറി. അതില്‍ ഒരാള്‍ തന്റെ കാമുകനാണെന്നാണ് സ്ത്രീ പെണ്‍കുട്ടിയോട് പറഞ്ഞത്. തുടര്‍ന്ന്

പെണ്‍കുട്ടിയെ മുംബൈ അഹമ്മദാബാദ് ഹൈവേയിലെ മൊരേഗാവിലെത്തിക്കുകയും ഇവിടെയുള്ള ഒരു കുടിലില്‍ പെണ്‍കുട്ടിയെ ബലാമായി കൂട്ടിക്കൊണ്ടുപോയശേഷം മൂന്നു ദിവസം തടങ്കലിലിട്ട് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു

ഇതിനിടെ മകളെ തട്ടിക്കൊണ്ടുപോയെന്നുകാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. അവശനിലയിലായിരുന്ന കുട്ടിയാണ് ബലാത്സംഗത്തെക്കുറിച്ച് അമ്മയോട് പറയുന്നത്. ഇതിനുശേഷം അമ്മ ഒരു പരാതികൂടി തന്നതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :