ഡല്‍ഹി കൂട്ടമാനഭംഗം: ആറാം പ്രതിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ ആറാം പ്രതിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. ഈ പ്രതിയെ സകേതിലെ അതിവേഗ കോടതിയില്‍ മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം വിചാരണ ചെയ്യില്ല.

ആറാം പ്രതിയുടെ ജനന തീയതി സ്കൂള്‍ രേഖകള്‍ പ്രകാരം 1995 ജൂലൈ നാല് ആണ്. പ്രതിയുടെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചു.

23 കാരിയായ പെണ്‍കുട്ടിയോട് അതിക്രൂരമായി പെരുമാറിയത് ആറാം പ്രതിയാണ് എന്നാണ് വിവരം. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധിയ്ക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുന്നുണ്ട്.

പ്രതിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ബോധ്യപ്പെട്ടാല്‍ മറ്റ് പ്രതികള്‍ക്കൊപ്പം ശിക്ഷ ലഭിക്കുകയില്ല. ജുവനൈല്‍ ഹോമിലേക്ക് അയക്കുകയാണ് ചെയ്യുക.

45 മിനിറ്റ് നീണ്ട ആക്രമണത്തിനാണ് പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും ബസില്‍ വച്ച് ഇരയായത്. ഡിസംബര്‍ 16ന് രാത്രി ആയിരുന്നു സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :