അനുബന്ധ വാര്‍ത്തകള്‍
- മദ്യം ഇനി ചില്ലുകുപ്പികളിൽ മാത്രം: മദ്യക്കമ്പനികൾക്ക് നിർദേശം നൽകി സർക്കാർ
- സെക്രട്ടേറിയറ്റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി നടത്തിയ മോക്ഡ്രില്‍ വിജയകരം
- സിഎജിയ്ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിയ്ക്കും; 14ആം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
- വീണ്ടും വർധിപ്പിച്ചു: ഇന്ധന വില റെക്കോർഡിൽ
- സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ച് ശിവമോഗയിൽ ഉഗ്ര സ്ഫോടനം: മരണം എട്ടായി
വികെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഐസിയുവിലേക്ക് മാറ്റി
എഐഡിഎംകെ മുന്‍ നേതാവ് വികെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഇന്നലെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉള്ളതായി ശശികല പറഞ്ഞു. ബാംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കുകയായിരുന്നു വികെ ശശികല.
അതേസമയം തമിഴ്നാട്ടിലും കര്‍ണാടകയിലും ശശികലയ്ക്ക് ജീവന് ഭീഷണി ഉണ്ടെന്നും അതിനാല്‍ ചികിത്സ കേരളത്തിലോ പുതുച്ചേരിയിലോ ആക്കണമെന്നുകാട്ടി ശശികലയുടെ അഭിഭാഷകന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ശശികലയ്ക്ക് ചികിത്സ നല്കാന് വൈകിയെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.