വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്കോർപീന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവിടും; ഇന്ത്യയെ ഭയപ്പെടുത്തി ഓസ്‌ട്രേലിയന്‍ മാധ്യമം - കാതോര്‍ത്ത് പാകിസ്ഥാന്‍

സ്കോർപീൻ സംബന്ധിച്ച കൂടുതൽ തന്ത്രപ്രധാന രേഖകൾ പുറത്തുവിടുമെന്ന് കാമറൺ സ്റ്റെവാർട്ട്

 SECRET DATA  , SCORPENE, SUBMARINE LEAKED , Australia , india , കാമറൺ സ്റ്റെവാർട്ട് , ദി ഓസ്ട്രേലിയ , സ്കോർപീൻ മുങ്ങിക്കപ്പല്‍ , സ്കോർപീൻ
ന്യൂഡൽഹി| jibin| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (20:35 IST)
മുങ്ങിക്കപ്പലുകൾ സംബന്ധിച്ച കൂടുതൽ തന്ത്രപ്രധാന രേഖകൾ പുറത്തുവിടുമെന്ന് ദി ഓസ്ട്രേലിയൻ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ കാമറൺ സ്റ്റെവാർട്ട്. ഞങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ വിശ്വാസം കാണിക്കുന്നില്ലെങ്കില്‍ ചോർന്ന രേഖകൾ മുഴുവൻ തന്റെ പത്രം ഓൺലൈൻ വഴി പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ചോർന്ന രേഖകൾ പൂർണമായും പ്രതിരോധ മേഖലയിലെ വിദഗ്ധനൊപ്പം പരിശോധിച്ചിരുന്നു. ഗുരുതരമായ സാഹചര്യം നിയന്ത്രിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. രഹസ്യങ്ങൾ പുറത്തായത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ ഇന്ത്യയും ഫ്രാൻസും കാര്യങ്ങളുടെ ഗൗരവം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും കാമറൺ സ്റ്റെവാർട്ട് പറഞ്ഞു.

ദി ഓസ്ട്രേലിയൻ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ചു 22,400 പേജുകളുള്ള വിവരങ്ങളാണു ചോർന്നത്. 2011ല്‍ ഒരു മുന്‍ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ മോഷ്ടിച്ചതെന്നും അക്കാലത്ത് ഡിസിഎന്നിന്റെ സഹ കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹമെന്നും ആണ് വിവരങ്ങള്‍ പുറത്തുവിട്ട ഓസ്‌ട്രേലിയന്‍ പത്രം പറയുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് കപ്പലുകള്‍ക്കെതിരെ തൊടുക്കുന്ന ടോര്‍പ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയില്‍ അന്തര്‍വാഹനിയില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനടിയില്‍ എത്ര ആഴത്തില്‍ കിടക്കാം തുടങ്ങിയ ഏറ്റവും പ്രധാനമായ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അന്തര്‍വാഹിനിയിലെ സെന്‍സറുകള്‍ ആശയ വിനിമയം, ഗതിനിര്‍ണയം തുടങ്ങിയ കാര്യങ്ങളും ചേര്‍ന്നതില്‍ പെടുന്നു.

സ്കോർപീനിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ, ടോർപിഡോകൾ, ആയുധങ്ങൾ, കമ്യൂണിക്കേഷൻ, നാവിഗേഷൻ സംവിധാനം തുടങ്ങിയവ സംബന്ധിച്ച രഹസ്യ വിവരങ്ങളും ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്‌തിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. അതിനൊപ്പം രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനും ചൈനയും കൈവശമാക്കിയോ എന്നും സംശയമുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നതായും മുമ്പ് സൂചനകളുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :