അനുബന്ധ വാര്‍ത്തകള്‍
- 50 ശതമാനം യാത്രക്കാരില്ലാത്ത ട്രെയിൻ സർവീസുകൾ നിർത്തലാക്കും: മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ
- അതിർത്തിയിൽ നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈന
- ഈ നക്ഷത്രക്കാരായ സ്ത്രീയ്ക്ക് പുരുഷനോടും, പുരുഷന് സ്ത്രീയോടും വലിയ ആസക്തിയുണ്ടാകും
- കുഞ്ഞുങ്ങൾക്ക് എങ്ങനെ വെള്ളം നൽകണം ? അറിയാതെപോകരുത് ഇക്കാര്യങ്ങൾ !
- റെയ്ന മകനെപ്പോലെ തന്നെ, പക്ഷേ വീണ്ടും ടീമിലെടുക്കുന്നതിൽ ഞാൻ ഇടപെടില്ല: നിലപാട് വ്യക്തമാക്കി എൻ ശ്രീനിവാസൻ
അതിർത്തി സംഘർഷം ഇനി പരിഹരിയ്ക്കേണ്ടത് നയതന്ത്ര തലത്തിലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
ഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹരിയ്ക്കാനാകു എന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര ധാരണയിലെത്തുക എന്നത് ലോകത്തിന്റെ തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അതിർത്തിയിൽ കരാറുകളും ധാരണകളുമുണ്ട്. അത് പാലിയ്ക്കാൻ ഇരു രാജ്യങ്ങൾക്കും ബാധ്യതയുണ്ട്. നയതന്ത്ര തലത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് എന്ന പൂർണ ബോധ്യം എനിയ്ക്കുണ്ട്. അതിർത്തിയിൽ നിലവിൽ സംഭവിയ്ക്കുന്നതിനെ വിലകുറച്ചു കാണുന്നില്ല. അതിർത്തിയിൽ എന്താണോ സംഭവിയ്ക്കുന്നത് അത് ബന്ധങ്ങളെ ബാധിയ്ക്കും എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.